ജോർജ് കുര്യന് ലഭിച്ചത് നിസ്വാർത്ഥ പ്രവർത്തനത്തിന് പാർട്ടി നൽകിയ അംഗീകാരം

അല്‍ഫോണ്‍സ് കണ്ണന്താനത്തിനു ശേഷം നരേന്ദ്രമോദി സർക്കാരില്‍ കേരളത്തിലെ ക്രൈസ്തവ വിഭാഗത്തില്‍ നിന്നും കേന്ദ്രമന്ത്രിസഭയിലെത്തുന്ന രണ്ടാമത്തെ നേതാവാണ് ജോർജ് കുര്യൻ.

1980-ല്‍ ബിജെപി സ്ഥാപിക്കപ്പെട്ടതു മുതല്‍ പ്രസ്ഥാനത്തില്‍ ജോർജ്ജ് കുര്യനുണ്ട്.

കോട്ടയത്തെ ഗ്രാമമായ കാണക്കാരിയില്‍ നിന്ന് അന്ന് 19 വയസ്സ് മാത്രം പ്രായമുള്ള ജോർജ്ജ് കുര്യൻ ദേശീയതയുടെ ആദർശങ്ങളിലെത്തിയത് ഏറ്റുമാനൂർ രാധാകൃഷ്ണൻ വഴിയാണ്.
അഖിലഭാരതീയ വിദ്യാർത്ഥി പരിഷത്തിലെ പ്രവർത്തനശേഷം യുവമോർച്ചയില്‍. വെങ്കയ്യ നായിഡു, പ്രമോദ് മഹാജൻ, ഗോവിന്ദാചാര്യ തുടങ്ങിയ തീപ്പൊരികള്‍ യുവജനപ്രസ്ഥാനം നയിച്ചപ്പോള്‍ സംസ്ഥാന നേതൃത്വത്തിലെത്തിയിരുന്നു കുര്യൻ.

പ്രൊഫ. ഒ.എം. മാത്യു, പ്രൊഫ. ടോണി മാത്യു, ഡോ.റേച്ചല്‍ മത്തായി, ഡോ.സേവ്യർ പോള്‍, റഹ് മാൻ തുടങ്ങിയവരില്‍ യുവനേതാവായിരുന്നു കുര്യൻ. യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ, ദേശീയ വൈസ് പ്രസിഡൻ്റ്, ന്യൂനപക്ഷ മോർച്ച ദേശീയ വൈസ് പ്രസിഡൻ്റ്, ബിജെപി ദേശീയ സമിതിയംഗം തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചു.


ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗവും ഉപാധ്യക്ഷനുമായി കുര്യൻ. അക്കാലത്ത് ന്യൂനപക്ഷ പദവി, ന്യൂനപക്ഷ ക്ഷേമം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര സർക്കാരിന് നല്‍കിയ പഠന- അന്വേഷണ റിപ്പോർട്ടുകള്‍ കുര്യന് ദേശീയ ഭരണ-രാഷ്‌ട്രീയ തലത്തില്‍ ശ്രദ്ധ നേടാൻ സഹായിച്ചു.

ഓ.രാജഗോപാല്‍ കേന്ദ്ര മന്ത്രിയായപ്പോള്‍ ഓഫീസർ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി (OSD) ആയിരുന്നു. ഭരണനിർവഹണത്തില്‍ രാജഗോപാലിന്റെ വലം കൈ ആയിരുന്നു. അങ്ങിനെ അധികാര രാഷ്‌ട്രീയവുമായി അടുത്തു.


63 കാരനായ അദ്ദേഹം കേരളത്തിലെ ടെലിവിഷൻ സംവാദങ്ങളില്‍ പരിചിതമായ മുഖമാണ്, കൂടാതെ ഹിന്ദി പരിചിതമായതിനാല്‍ തിരഞ്ഞെടുപ്പ് സമയത്ത് കേന്ദ്ര ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍ പലപ്പോഴും വിവർത്തനം ചെയ്യാറുണ്ട്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കോട്ടയായ പുതുപ്പള്ളിയില്‍ നിന്ന് മത്സരിച്ചിരുന്നു.

പല കാലയളവിലും ബി.ജെ.പി. സംസ്ഥാന ഓഫീസിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി/സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
ഭാര്യ അന്നമ്മ ഇന്ത്യൻ ആർമിയില്‍ നിന്ന് വിരമിച്ച നഴ്‌സിംഗ് ഓഫീസറാണ്.

Leave a Reply

spot_img

Related articles

കോൺഗ്രസിൽ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരൻ

കേരളത്തിൽ കോൺഗ്രസിൽ നേതൃമാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരൻ; 'കെപിസിസി പ്രസിഡ‍ൻ്റിനെ മാറ്റുമെന്ന പ്രചാരണം തെറ്റ്നിലവിൽ ഇക്കാര്യത്തിൽ തീരുമാനം ആയിട്ടില്ല.കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി...

നീതിക്കായുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്ത് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്

നീതിക്കായുള്ള പോരാട്ടത്തിന് -ന്യായ് പഥ_ ത്തിലിറങ്ങുവാൻ ആഹ്വാനം ചെയ്ത് അഹ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തില്‍ കോണ്‍ഗ്രസ്. ഹിന്ദു- മുസ്‍ലിം ഭിന്നതയുണ്ടാക്കാനും ദക്ഷിണേന്ത്യക്കും ഉത്തരേന്ത്യക്കുമിടയില്‍ വിയോജിപ്പുണ്ടാക്കാനും മുസ്‍ലിം,...

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...