കോഴിക്കോട് പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്
ജൂൺ 12നാണു കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യയുടെയും മകൾ ദക്ഷിണ (13) മരിച്ചത്.
സ്കൂളിൽനിന്നു മൂന്നാറിലേക്കു പഠനയാത്ര പോയ സമയത്തു കുട്ടി പൂളിൽ കുളിച്ചിരുന്നു. ഇതാണു രോഗബാധയ്ക്ക് കാരണമെന്നാണു പ്രാഥമിക നിഗമനം.
പരിശോധനാഫലം വന്നപ്പോഴാണു രോഗം സ്‌ഥിരീകരിച്ചത്. തലവേദനയും ഛർദിയും ബാധിച്ചു കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപ്രതിയിലാണു കുട്ടി ആദ്യം ചികിത്സ തേടിയത്.
പിന്നീട് ആരോഗ്യം മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപ്രതിയിലേക്കു മാറ്റുകയായിരുന്നു.