സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ വീണ്ടും സമരത്തിന് ഒരുങ്ങുന്നു.
വിദ്യാർത്ഥികളുടെ ടിക്കറ്റ് വില വർധനവും, ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകള്‍ നിലനിർത്തണമെന്നുമുള്ള ആവശ്യവും ഉന്നയിച്ച് അനിശ്ചിതകാല സമരത്തിനാണ് ബസ്സുടമകള്‍ ഒരുങ്ങുന്നത്.
140 കിലോമീറ്റർ അധികം വരുന്ന സ്വകാര്യ ബസ്സുകളുടെ ഫിറ്റനസ് പുതുക്കി നല്‍കണമെന്നും ബസ്സുടമകള്‍ പറയുന്നു.
ഗതാഗത വകുപ്പിന് മുമ്ബാകെ ആവശ്യമെത്തിച്ചിട്ടും നടപടിയുണ്ടായില്ല. ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം സമരത്തിന്റെ തീയതി തീരുമാനിക്കുമെന്നും ബസുടമകളുടെ സംഘടന അറിയിച്ചു.
ജില്ലാ അടിസ്ഥാനത്തില്‍ വലിയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് സ്വകാര്യ ബസ്സുടമകളുടെ സംഘടന.