ടി പി കേസ് പ്രതികളുടെ ശിക്ഷ ഇളവ്, പ്രക്ഷുബ്ധമായി നിയമസഭ.
പ്രതിപക്ഷം ഇറങ്ങിപ്പോയി.
ടി.പി ചന്ദ്രശേഖരൻ വധകേസിൽ പ്രതികളായ നാലുപേർക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ നീക്കം നിയമസഭയിൽ ചോദ്യംചെയ്ത് പ്രതിപക്ഷം.
പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ സഭയിൽ വരുന്നതിനു തൊട്ടുമുമ്പ് ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തു.
കോടതിയലക്ഷ്യത്തിന് സാധ്യതയുണ്ടെന്നുള്ള നിയമ ഉപദേശത്തിന് പിന്നാലെയാണ് ജയിൽ ഉദ്യോഗസ്ഥരെ സർക്കാർ സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്.
മുഖ്യമന്ത്രി സഭയിൽ ഇല്ലാതിരുന്നതിനാൽ വിഷയത്തിൽ മന്ത്രി എം ബി രാജേഷാണ് മുഖ്യമന്ത്രിയ്ക്കായി സസ്പെൻഷൻ അടക്കമുള്ള വിഷയത്തിൽ പ്രതികരണം നടത്തിയത്.
പ്രതിപക്ഷ നേതാവ് വി.ഡിസതീശൻ ശിക്ഷയിളവുമായി ബന്ധപ്പെട്ടുള്ള സബ്മിഷൻ അവതരിപ്പിച്ച ശേഷമാണ് സ്പീക്കറും സഭയിലെത്തിയത്.
പ്രതിപക്ഷം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി എം. ബി രാജേഷും സഭയിൽ പറഞ്ഞു. ശിക്ഷയിളവിന് പ്രതികൾക്ക് അർഹതയില്ലെന്നും എം.ബിരാജേഷ് പറഞ്ഞു.
സബ്മിഷന് പിന്നാലെ പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.