ട്രംപിന് നേരെ വധശ്രമം; അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ രാജിവച്ചു

ഡൊണാള്‍ഡ് ട്രംപിന് നേരെ വധശ്രമമുണ്ടായതിനു പിന്നാലെ അമേരിക്കന്‍ സീക്രട്ട് സര്‍വ്വീസ് ഡയറക്ടര്‍ കിമ്ബര്‍ലി ചീറ്റില്‍ രാജിവച്ചു.

ട്രംപിന് നേരെ വധശ്രമം ഉണ്ടായത് തടയുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതാണ് രാജി.

ജൂലൈ 13നാണ് പെന്‍സില്‍വാനിയയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ട്രംപിന് നേരം വധശ്രമമുണ്ടായത്. ഇരുപതുകാരനായ അക്രമി ട്രംപിന് നേരം വെടിയുതിര്‍ക്കുകയായിരുന്നു.

തലനാരിഴയ്ക്ക് രക്ഷപെട്ട ട്രംപിന്റെ ചെവിയില്‍ മുറിവേറ്റിരുന്നു. പിന്നാലെ, കിമ്ബര്‍ലിയുടെ രാജിയാവശ്യപ്പെട്ട് ഡെമോക്രാറ്റുകളും റിപബ്ലിക്കുകളും സമ്മര്‍ദ്ദം ശക്തമാക്കിയിരുന്നു.

തിങ്കളാഴ്ച കോണ്‍ഗ്രഷണല്‍ കമ്മിറ്റി കിമ്ബര്‍ലിയെ വിളിച്ചുവരുത്തിയിരുന്നു.വധശ്രമം സീക്രട്ട് സര്‍വ്വീസ് ഏജന്‍സിയുടെ പരാജയമാണെന്ന് സമ്മതിക്കുന്നതായി കിമ്ബര്‍ലി കമ്മിറ്റിക്ക് മുന്‍പാകെ സമ്മതിച്ചിരുന്നു. പതിറ്റാണ്ടുകള്‍ക്കിടയിലുള്ള ഏറ്റവും പ്രധാനപ്പെട്ട വീഴ്ച എന്നാണ് കിമ്ബര്‍ലി സംഭവത്തെ വിശേഷിപ്പിച്ചത്.

27 വര്‍ഷമായി സീക്രട്ട് സര്‍വ്വീസ് ഏജന്റായിരുന്ന കിമ്ബര്‍ലി 2021ല്‍ ഏജന്‍സി വിട്ട് പെപ്‌സികോയുടെ നോര്‍ത്ത് അമേരിക്കയിലെ സുരക്ഷാ മേധാവിയായി ചുമതലയേറ്റിരുന്നു.

2022ല്‍ പ്രസിഡന്റ് ജോ ബൈഡനാണ് കിമ്ബര്‍ലിയെ സീക്രട്ട് സര്‍വ്വീസ് ഏജന്‍സി മേധാവിയായി നിയമിച്ചത്.തോമസ് മാത്യു ക്രൂക്ക് എന്ന ഇരുപതുകാരനാണ് ട്രംപിന് നേരെ വെടിയുതിര്‍ത്തത്. ഇയാള്‍ ഉടന്‍തന്നെ കൊല്ലപ്പെട്ടു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...