കുർസി സുരക്ഷിത് ബജറ്റ്’ അഥവാ കസേര സുരക്ഷിത ബഡ്ജറ്റ് : ജോസ് കെ മാണി

ചാലക്കുടി:_ഇത്തവണ കേന്ദ്രസർക്കാർ പാർലമെൻ്റിൽ അവതരിപ്പിച്ചത് ‘കുർസി സുരക്ഷിത് ബജറ്റ് ‘അഥവാ കസേര സുരക്ഷിത ബഡ്ജറ്റ് മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേന്ദ്രഭരണം നിലനിർത്താൻ സഹായിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തൃപ്തിപ്പെടുത്തി ഒപ്പം നിർത്തുക എന്ന ലക്ഷ്യം മാത്രമാക്കി ദേശീയ ബഡ്ജറ്റിനെ കേന്ദ്ര സർക്കാർ അധ:പതിപ്പിച്ചു.ഭരണത്തിൽ തുടരാൻ കേന്ദ്ര ബഡ്ജറ്റിനെ വാസ്തവത്തിൽ ഇടുങ്ങിയ താല്പര്യങ്ങൾക്കായി പണയം വയ്ക്കുകയാണുണ്ടായത്.കേരളം എന്ന സംസ്ഥാനം ഇന്ത്യയുടെ ഭൂപടത്തിലുണ്ടോ എന്നത് ബിജെപി ദേശീയ നേതൃത്വത്തിന് വാസ്തവത്തിൽ അറിയില്ല.ആരോഗ്യ_വിദ്യാഭ്യാസ മേഖലകളിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ നേട്ടങ്ങളും പുരോഗതിയും കൈവരിച്ച സംസ്ഥാനമാണ് കേരളം. കേരളം ഈ പുരോഗതി തുടർന്നാൽ ഒരിക്കലും തങ്ങൾക്ക് കേരളത്തിൽ രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാൻ കഴിയില്ലെന്ന തിരിച്ചറിവ് മൂലമാണ് എല്ലാ രംഗത്തും സംസ്ഥാനത്തെ പിന്നോട്ടടിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.സംസ്ഥാനം ആവശ്യപ്പെട്ടതോ കേരളത്തിന്  അർഹതപ്പെട്ടതോ ആയതൊന്നും കേന്ദ്രസർക്കാർ മന:പ്പൂർവ്വം നൽകുന്നില്ല.22 സംസ്ഥാനങ്ങളിൽ അനുവദിച്ചിട്ടും സംസ്ഥാന സർക്കാർ സ്ഥലം കണ്ടെത്തി നൽകിയിട്ടും എയിംസ് കേരളത്തിനു ഇത്തവണയും നൽകിയില്ല.മദർ ഷിപ്പുകൾക്ക് നേരിട്ട് തുറമുഖത്ത് വന്നടുക്കുവാൻ കഴിയുന്ന ലോകത്തിലെ തന്നെ അപൂർവ്വം തുറമുഖങ്ങളിലൊന്നായ വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിച്ചിട്ടും അതിൻ്റെ തുടർ വികസനത്തിനായി ഒരു ചില്ലി കാശ് പോലും കേന്ദ്ര ബജറ്റിൽ സർക്കാർ നീക്കിവെച്ചില്ല.കാർഷിക മേഖലയെ ഇതുപോലെ അവഗണിച്ച ഒരു ബഡ്ജറ്റ് ഇതിനു മുൻപ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.പുതിയ യാതൊരുവിധ പദ്ധതികളും കാർഷിക മേഖലയിൽ പ്രഖ്യാപിക്കപ്പെട്ടില്ല.കർഷകരോടുള്ള കേന്ദ്രസർക്കാരിൻ്റെ പ്രതികാര നടപടികൾ തുടരുകയാണ്.
കേരളത്തിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ റബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന പ്രതീതി ഉളവാക്കി പാർലമെൻ്റ്  തിരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയിട്ട് നിർദ്ദയം കേരളത്തിലെ റബർ കർഷകരെ വഞ്ചിച്ചു.ഈ അവഗണനക്കെതിരെ കക്ഷിരാഷ്ട്രീയം മറന്നുകൊണ്ട് മലയാളി ഒരു ജനത എന്ന നിലയിൽ അതിശക്തമായി പ്രതിഷേധിക്കുകയും പ്രതികരിക്കുകയും ചെയ്യണം.പ്രാദേശിക രാഷ്ട്രീയ പാർട്ടികളുടെയും മുന്നണി രാഷ്ട്രീയത്തിന്റെയും പ്രസക്തി ഊട്ടിയുറപ്പിക്കുകയാണ് ജനങ്ങൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ചെയ്തത്.ഇന്ത്യയിലെ ഫെഡറൽ സംവിധാനത്തെയും ഭരണഘടനയെയും സംരക്ഷിക്കുവാൻ ദേശീയ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം ശക്തമായി കരുത്താർജിച്ച് പാർലമെൻ്റിൽ എത്തിയത് രാജ്യത്തെ പ്രമുഖ സംസ്ഥാനങ്ങളിൽ പ്രാദേശിക പാർട്ടികൾ പ്രബലരായതുകൊണ്ടാണ്.ഒരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം ശക്തിയിൽ ഒരു സ്ഥാനാർത്ഥിയും കേരളത്തിലോ ദേശീയ തലത്തിലോ വിജയിച്ചു വരികയില്ലെന്നും ജോസ് കെ മാണി പറഞ്ഞു.കേരള കോൺഗ്രസ് എം തൃശ്ശൂർ ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ഈച്ചരത്തിന്റെ അധ്യക്ഷതയിൽസെബാസ്റ്റ്യൻ ചൂണ്ടൽ,ബേബി മാത്യു, ഡെന്നീസ് കെ ആൻ്റണി,ജോണി പുല്ലഞാനി,ജോർജ് താഴേക്കാടൻ,പി ഐ മാത്യു,ഷാജി ആനിത്തോട്ടം, പോളി ഡേവിസ്,ബേബി നെല്ലിക്കുഴി,സെബാസ്റ്റ്യൻ മഞ്ഞളി,ജിമ്മി വർഗീസ്,ജൂലിയസ് ആൻറണി,പീറ്റർ പാവറട്ടി, പി ആര്‍ സുശീലൻ,കരോളിൻ ജെറീഷ്,ജോസ് മുതുകാട്ടിൽ,സജൂഷ് മാത്യു എന്നിവർ പ്രസംഗിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...