വയനാട് ഉരുള്‍ പൊട്ടൽ; മരണസംഖ്യ ഉയരുന്നു

വയനാട്ടിലെ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് മരണസംഖ്യ ഉയരുന്നു. സൈന്യം ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തും

മലപ്പുറം ചാലിയാര്‍ പുഴയിലൂടെ ഒഴുകിയെത്തിയിരിക്കുകയാണ് മൃതദേഹങ്ങള്‍.

19 മരണമാണ് ഇതുവരെ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചത്. നിലമ്ബൂര്‍ പോത്തുകല്ലില്‍ നിന്ന് അഞ്ച് വയസ്സ് തോന്നുന്ന കുട്ടിയുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. പോത്തുകല്ലിലെ പുഴയില്‍ നിന്ന് പത്ത് മൃതദേഹമാണ് കണ്ടെത്തിയത്.

ഭൂതാനം മച്ചികൈ ഭാഗത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തി. ചാലിയാറിന്റെ മുണ്ടേരി ഇരുട്ടുകുത്തിക്കടവിലും മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചാലിയാറിലൂടെയാണ് ഈ മൃതദേഹങ്ങള്‍ ഒഴുകി വന്നത്. അതേസമയം ഹോംസ്‌റ്റേയില്‍ നിന്ന് കാണാതായ ഒഡീഷയില്‍ നിന്നുള്ള ഡോക്ടര്‍മാരില്‍ ഒരാളെ കണ്ടെത്തിയിട്ടുണ്ട്.

രക്ഷാപ്രവർത്തനത്തിന് രണ്ടു യൂണിറ്റ് സൈന്യമെത്തും. എയർ ലിഫ്റ്റ് സാധ്യത പരിശോധിക്കാൻ കുനൂരിൽനിന്ന് 2 ഹെലികോപ്‌ടറുകൾ ഉടൻ ദുരന്തസ്ഥ‌ലത്തെത്തും. നിലവിൽ അഗ്നിരക്ഷ, സിവിൽ ഡിഫൻസ്, എൻഡിആർഎഫ്, ലോക്കൽ എമർജൻസി റെസ്പോൺസ് ടീം എന്നിവരുൾപ്പെടുന്ന 250 അംഗ സംഘമാണ് ചൂരൽമലയിൽ രക്ഷാപ്രവർത്തനത്തിനുള്ളത്. എൻഡിആർഎഫിന്റെ കൂടുതൽ ടീമിനെ സംഭവസ്‌ഥലത്തെത്തിക്കാൻ നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസ് നിർത്തിവച്ചു.

അതേസമയം ദുരന്തബാധിത പ്രദേശത്ത് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ കളക്ടര്‍ ആര്‍ഡി മേഘശ്രീ അറിയിച്ചു. എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്‌സ്, പോലീസ്, വനംവകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പ്രദേശവാസികളും സന്നദ്ധപ്രവര്‍ത്തകരുമെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുന്നുണ്ട്.

അതേസമയം രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമാണ്. ചൂരല്‍മലയില്‍ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ച്‌ പോയതിനാല്‍ അവിടേക്ക് എത്തിപ്പെടാന്‍ മാര്‍ഗമില്ല. പ്രദേശത്തേക്കുള്ള ഏകപാലമാണിത്. മുണ്ടക്കൈ ട്രീവാലി റിസോര്‍ട്ടില്‍ നൂറിലേറെ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്.

Leave a Reply

spot_img

Related articles

കോഴിക്കോട് തീപിടുത്തം; ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി

കോഴിക്കോട് പുതിയ സ്റ്റാൻഡിലെ തീപിടുത്തത്തിൽ ഫയർ ഫോഴ്സ്, പോലീസ്, ഫോറൻസിക്, ഇലക്ടിക്കൽ കമ്മീഷ്ണറേറ്റ് തുടങ്ങിയവർ പരിശോധന നടത്തി. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം....

റാപ്പർ വേടൻ്റെ പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കും; പാലക്കാട് നഗരസഭ

റാപ്പർ വേടൻ്റെ പരിപാടിക്കിടെ കോട്ടമൈതാനത്തുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ഈടാക്കുമെന്ന് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ. കോട്ടമൈതാനത്ത് വേടൻ്റെ പരിപാടിക്ക് തിക്കും തിരക്കും ഉണ്ടായതോടെ നഗരസഭസ്ഥാപിച്ച...

ചാര്‍ജ് ചെയ്യാന്‍ വെച്ച ഫോണ്‍ പൊട്ടിത്തെറിച്ചു; തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിനശിച്ചു

പാലക്കാട് വീടിന്റെ മുറിയില്‍ ചാര്‍ജ് ചെയ്യാന്‍ വെച്ച മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടിത്തത്തില്‍ വിദ്യാര്‍ഥിനിയുടെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളും പുസ്തകശേഖരവും കത്തിനശിച്ചു.കൊല്ലങ്കോട്...

എസ്.ഐക്ക് സസ്പെൻഷൻ

ദളിത് യുവതിക്കെതിരായ വ്യാജമോഷണപരാതി കേസിൽ പേരൂർക്കട എസ്.ഐക്ക് സസ്പെൻഷൻ. എസ് ഐ പ്രസാദിനെയാണ് സസ്പെൻ്റ് ചെയ്തത്. എസ്.ഐ ക്ക് മാത്രമല്ല മോശമായ പെരുമാറിയ രണ്ട്...