സംവിധായകന്‍ തുളസീദാസിനെതിരെ ആരോപണങ്ങളുമായി നടി ഗീതാ വിജയന്‍

സംവിധായകന്‍ തുളസീദാസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി നടി ഗീതാ വിജയന്‍.തുളസീദാസ് തന്നോട് മോശമായി പെരുമാറി.

1991ല്‍ ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വെച്ചാണ് ദുരനുഭവം ഉണ്ടായതെന്നും ഗീതാ വിജയന്‍ പറഞ്ഞു. ഹോട്ടല്‍ മുറിയില്‍ വെച്ച്‌ പലതവണ തുളസീദാസ് തന്നെ ശല്യം ചെയ്തുകൊണ്ടിരുന്നു.

പ്രതികാര ബുദ്ധിയോടെയാണ് എതിര്‍ത്തപ്പോള്‍ പെരുമാറിയത്. മൂന്ന് ദിവസം തുടര്‍ച്ചയായി ബുദ്ധിമുട്ടിച്ചു. ഒടുവില്‍ ചീത്ത വിളിച്ചപ്പോഴാണ് ഓടിപ്പോയത്. എന്നാല്‍ പിന്നീട് തനിക്ക് സെറ്റില്‍ വെച്ച്‌ വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വന്നത്. പ്രതികാര ബുദ്ധിയോടെയാണ് സംവിധായകന്‍ പെരുമാറിയത്. തന്നെ സിനിമാ മേഖലയില്‍ നിന്നുതന്നെ ഇല്ലാതാക്കുമെന്നായിരുന്നു തുളസീദാസ് പറഞ്ഞതെന്നും ഗീതാ വിജയന്‍ പറഞ്ഞു.

നടി ശ്രീദേവികയും നേരത്തെ തുളസീദാസിനെതിരെ രംഗത്തെത്തിയിരുന്നു. ഹോട്ടല്‍ മുറിയുടെ കോളിങ് ബെല്‍ തുടര്‍ച്ചയായ മൂന്ന് ദിവസമാണ് അടിച്ചത്. മൂന്നാമത്തെ ദിവസമാണ് അയാളോട് ശക്തമായി പ്രതികരിക്കേണ്ടി വന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സിനിമാ മേഖലയില്‍ നിന്ന് നിരവധി വെളിപ്പെടുത്തലുകള്‍ വന്നത് വളരെ നല്ല കാര്യമാണെന്നും ഗീത വിജയന്‍ പറഞ്ഞു.

Leave a Reply

spot_img

Related articles

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...

വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന പുതിയ ചിത്രത്തിനു തുടക്കമായി

തമിഴ് സിനിമകളിൽ നിന്നും മലയാളത്തിലെത്തുന്ന പുതിയ സംവിധായകനാണ് കൊമ്പയ്യ.നിരവധി തമിഴ് ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ചു പോരുകയായിരുന്നു കൊമ്പയ്യ.കൊമ്പയ്യായുടെ സ്വതന്ത്ര സംവിധാനത്തിന് ആദ്യം വേദിയാകുന്നത്മലയാള...

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് ഹൈക്കോടതി

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി ഹൈക്കോടതി.ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളില്‍...