ട്രംപിനെയും കമലാ ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനെയും, ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമലാ ഹാരിസിനെയും വിമര്‍ശിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ.

വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാത്തോലിക്ക വിഭാഗം വോട്ടര്‍മാര്‍ ആരെയാണ് തിരഞ്ഞെടുക്കേണ്ടത് എന്ന ചോദ്യത്തിനുളള മറുപടിയായാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രതികരണം.

ജീവിതത്തിന് എതിരായ രണ്ട് പേരാണ് സ്ഥാനാര്‍ഥികള്‍. ആരാണോ തിന്മ കുറച്ച് ചെയ്തത് അവരെ തിരഞ്ഞെടുക്കുക എന്നാണ് മാര്‍പാപ്പ പറഞ്ഞത്.

ദശലക്ഷക്കണക്കിന് കുടിയേറ്റക്കാരെ നാടുകടത്താന്‍ നയം സ്വീകരിച്ചതിനാണ് ഡോണള്‍ഡ് ട്രംപിനെ വിമര്‍ശിച്ചതെങ്കില്‍ ഗര്‍ഭഛിദ്രത്തെ അനുകൂലിക്കുന്ന കമല ഹാരിസിന്റെ നിലപാടാണ് മാര്‍പാപ്പയുടെ വിമര്‍ശനത്തിന് ഇടയാക്കിയത്.

ഏഷ്യയിലുടനീളമുള്ള യാത്ര കഴിഞ്ഞ് സിംഗപ്പൂരില്‍ നിന്ന് ജക്കാര്‍ത്തയിലേക്കുള്ള വിമാനയാത്രയിക്കിടെയാണ് മാര്‍പാപ്പ മാധ്യമങ്ങളോട് സംസാരിച്ചത്. കുടിയേറ്റക്കാരെ നാടുകടത്താന്‍ ശ്രമിക്കുക, അവരെ വളരാന്‍ അനുവദിക്കാതിരിക്കുക എന്നിവയെല്ലാം മഹാപാപമാണ്.

ബൈബിളിലെ കാലഘട്ടം മുതല്‍ കുടിയേറ്റം ഒരു മൗലികാവകാശമാണ്. അനാഥനെയും വിധവയെയും അപരിചിതനെയും പരിപാലിക്കാന്‍ ജനത ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.

അതുപോലെ തന്നെ ഒരു കുഞ്ഞിനെ അമ്മയുടെ ഉദരത്തില്‍ വെച്ച് ഇല്ലാതാക്കുന്നത് കൊലപാതകമാണ്. ഇരുവരും ജീവിതത്തിന് എതിരാണ്. ഇതില്‍ ആരാണ് ആരാണോ തിന്മ കുറച്ച് ചെയ്തത് അവരെ തിരഞ്ഞെടുക്കുക.

കമലയാണോ ട്രംപാണോ തിന്മ കുറച്ച് ചെയ്തത് എന്നറിയില്ലയെന്ന് മാര്‍പാപ്പ പറഞ്ഞു. എല്ലാവരും ചിന്തിച്ച് വോട്ടു ചെയ്യണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു.

Leave a Reply

spot_img

Related articles

ട്രംപിനെ മെരുക്കാന്‍ മനഃശാസ്ത്രജ്ഞരുടെ സഹായം തേടി ഇറാന്‍

അമേരിക്കയുമായുള്ള നിര്‍ണ്ണായക സമാധാന ചര്‍ച്ചകള്‍ക്കിടയില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാനസിക നിലയും പെരുമാറ്റരീതികളും വിലയിരുത്താന്‍ ഇറാന്‍ മുതിര്‍ന്ന മനഃശാസ്ത്രജ്ഞരുടെ സഹായം തേടിയതായി റിപ്പോര്‍ട്ട്.ചര്‍ച്ചകളില്‍...

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം

ശക്തമായ തിരയില്‍പ്പെട്ട് രണ്ട് ഇന്ത്യൻ വംശജർക്ക് അമേരിക്കയിൽ ദാരുണാന്ത്യം.യുഎസിലെ കാലിഫോർണിയയിലെ ബോണി ഡൂണ്‍ ബീച്ചില്‍ ഉറങ്ങുകയായിരുന്ന രണ്ട് ഇന്ത്യൻ യുവതികളാണ് മരിച്ചത്.ഹർഷിത നായർ (21),...

റഷ്യൻ ആക്രമണത്തില്‍ യുക്രെയിനില്‍ 11 മരണം; ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രത്തിന് തീപിടിച്ചു

യുക്രെയിനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമാക്കി റഷ്യ നടത്തിയ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളില്‍ 11 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിഴക്കന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്തുമത...

അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു

അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബര്‍ വിമാനം തകര്‍ന്നുവീണു .അമേരിക്കന്‍ വ്യോമസേനയുടെ സബ് സോണിക് ശേഷിയുള്ള ബി52 സ്ട്രാറ്റോഫോര്‍ട്രെസ് ബോംബര്‍ വിമാനമാണ് കാലിഫോര്‍ണിയയിലെ എഡ്വേര്‍ഡ്‌സ് വ്യോമസേനാ താവളത്തില്‍...