പത്തനംതിട്ട ജില്ലയിൽ കഴിഞ്ഞ 3 വർഷത്തിനിടെ വാഹനാപകടങ്ങളിൽ ജില്ലയിൽ മരിച്ചത് 510 പേർ. 5264 വാഹനാപകടങ്ങളാണ് 2022 മുതൽ കഴിഞ്ഞ നവംബർ 30 വരെ ജില്ലയിലുണ്ടായത്.ജില്ലയിലൂടെ കടന്നു പോകുന്ന ദേശീയ പാതകളിൽ 3, സംസ്ഥാന പാതകളിൽ 9 എന്നിങ്ങനെയാണ് അപകട മേഖലകളുടെ എണ്ണം.അപകടമുണ്ടാകുന്ന ഒരു സ്ഥലത്തെ കേന്ദ്രീകരിക്കാതെ തുടർ അപകടമുണ്ടാകുന്ന ഏതാനും കിലോമീറ്റർ റോഡിനെ ഒരു മേഖലയായി കണക്കാക്കിയാണ് ഇപ്പോൾ പരിഹാരം കാണാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ബ്ലാക്ക് സ്പോട്ടുകളുള്ള പ്രദേശങ്ങളെയാണ് അതിതീവ്ര അപകട സാധ്യതയുള്ള മേഖലകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലാ റോഡ് സുരക്ഷാ തലവന്മാരാണ് ഇനി ഇക്കാര്യത്തിൽ നടപടികൾ സ്വീകരിക്കേണ്ടത്.അപകട മേഖലകളിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അമിത വേഗത്തിന് തടയിടാൻ പരീക്ഷണം നടത്തിയിരുന്നു.ജർമൻ നിർമിത റിയൽ ടൈം സ്പീഡ് ഫീഡ്ബാക് സൈൻ എന്ന ഉപകരണം ഉപയോഗിച്ചായിരുന്നു കഴിഞ്ഞ വർഷം പരീക്ഷണം. വാഹനത്തിന്റെ വേഗം അകലെ നിന്ന് ഡ്രൈവറെ ഓർമപ്പെടുത്തുന്നതായിരുന്നു സംവിധാനം. എന്നാൽ അപകടങ്ങൾ കുറയുന്നില്ല