ത്രില്ലടിപ്പിക്കാൻ വീണ്ടും പുഷ്പനാഥ്‌

ത്രില്ലടിപ്പിക്കുന്ന പുസ്തകങ്ങൾ മാത്രം ലഭിക്കുന്ന ഒരു സ്റ്റാൾ മൂന്നാമത് അന്താരാഷ്ട്ര പുസ്തകമേളയിലുണ്ട്. കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി മലയാളി വായനക്കാരെ ഉദ്വേഗഭരിതമായ കഥാസാഹചര്യങ്ങളിലൂടെ കൊണ്ടുപോയ ഡിറ്റക്റ്റീവ്-ഹൊറർ നോവലിസ്റ്റ് കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങൾ വിൽക്കുന്ന സ്റ്റാളിൽ തിരക്കേറെയാണ്. വിൽപ്പനാ താൽപ്പര്യങ്ങൾക്ക് ഉപരിയായി കേരളത്തിലെ മികച്ച അപസർപ്പക സാഹിത്യകാരനെ ഇന്നത്തെ കാലത്ത് അടയാളപ്പെടുത്തുകയാണ് കോട്ടയം പുഷ്പനാഥ്‌ പബ്ലിക്കേഷൻസ് ഈ പുസ്തകമേളയിൽ.

കോട്ടയം പുഷ്പനാഥ് എന്നറിയപ്പെടുന്ന സി ജി സക്കറിയയുടെ ചെറുമകൻ റയാന്‍ പുഷ്പനാഥാണ് നിലവിൽ കോട്ടയം പുഷ്പനാഥ്‌ പബ്ലിക്കേഷൻസിന് നേതൃത്വം നൽകുന്നത്. പുഷ്പനാഥിന്റെ എഴുപതോളം പുസ്തകങ്ങൾ പുനർപ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇ-ബുക്കുകളും ഓഡിയോ ബുക്കുകളുമുണ്ട്.സങ്കൽപ കഥകളുടെ അമരക്കാരനായ കോട്ടയം പുഷ്പനാഥിന്റെ കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് മാർക്സിനോടും ഡിറ്റക്റ്റീവ് പുഷ്പരാജിനോടും പ്രത്യേക ആരാധകരുള്ള ഒരു കാലഘട്ടമുണ്ടായിരുന്നു.ഭയവും ത്രസിപ്പിക്കുന്ന ട്വിസ്റ്റുകളും ഉത്തരമില്ലാത്ത കഥാസാഹചര്യങ്ങളും പുഷ്പനാഥ്‌ നോവലുകളുടെ പ്രത്യേകതയായിരുന്നു. 1968 ൽ സയന്റിഫിക് ത്രില്ലറായ ആദ്യ നോവല്‍ ചുവന്ന മനുഷ്യനിലൂടെയാണ് പുഷ്പനാഥ്‌ എഴുത്തിന്റെ ലോകത്തേക്ക് വന്നത്. തുടർന്ന് 350തോളം പുസ്തകങ്ങൾ കോട്ടയം പുഷ്പനാഥ്‌ പബ്ലിക്കേഷൻസിലൂടെ പ്രസിദ്ധീകരിച്ചു.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...