ഇംഗ്ലണ്ടിനെതിരായ ടി-ട്വന്റി പരമ്പര; ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ ജയം

ഇംഗ്ലണ്ടിനെതിരായ ടി-ട്വന്റി പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം. ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ അഭിഷേക് ശർമയുടെ 79 റൺസിന്റെ മികവിലാണ് ഇന്ത്യ എളുപ്പത്തിൽ വിജയത്തിലെത്തിയത്.8 സിക്സുകളും 5 ഫോറുകളും നിറഞ്ഞതായിരുന്നു അഭിഷേകിന്റെ ഇന്നിംഗ്സ്. ഓപ്പണിങ് ബാറ്ററായി ഇറങ്ങിയ സഞ്ജു സാംസൺ ആദ്യ ഓവറിൽ 22 റൺസാണ് അടിച്ചുകൂട്ടിയത്. 26 റൺസ് എടുത്താണ് സഞ്ജു പുറത്തായത്. ഒരു ക്യാച്ചും റണൗട്ടും 26 റൺസും ഉൾപ്പടെ മികച്ച പ്രകടനമാണ് ആദ്യ മത്സരത്തിൽ സഞ്ജു കാഴ്ച വച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇംഗ്ലണ്ടിന് ഇരുപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് മാത്രമാണ് നേടാനായത്. ജോസ് ബട്​ലർ ഒഴികേയുള്ള ഇംഗ്ലീഷ് ബാറ്റർമാർക്കൊന്നും ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിക്കാനായില്ല. 44 പന്തിൽ നിന്ന് 68 റൺസാണ് ബട്​ലർ നേടിയത്. പതിനേഴ് റൺസെടുത്ത ഹാരി ബ്രൂക്കും പന്ത്രണ്ട് റൺസെടുത്ത ജൊഫ്ര ആർച്ചറും മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യയ്ക്കുവേണ്ടി വരുൺ ചക്രവർത്തി മൂന്നും അർഷ്ദീപ് സിങ്ങും ഹർദിക് പാണ്ഡ്യയും അക്സർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇതോടെ ടിട്വന്റിയിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിക്കറ്റ്​വേട്ടക്കാരനായി അർഷ്ദീപ് മാറി. 97 വിക്കറ്റാണ് അർഷ്ദീപ് ഇതുവരെ വീഴ്ത്തിയത്. 96 വിക്കറ്റ് വീഴ്ത്തിയ യൂസ്​വേന്ദ്ര ചാഹലിന്റെ റെക്കോഡാണ് അർഷദീപ് മറികടന്നത്.

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...