ഷഹബാസിനെ കൊലപ്പെടുത്തിയ വിദ്യാർത്ഥികളെ എസ്.എസ്.എൽ.സി. പരീക്ഷ എഴുതിക്കാനായി കൊണ്ടുപോകുമ്പോൾ കെ.എസ്.യു. പ്രവർത്തകരും എം.എസ്.എഫ് പ്രവർത്തകര്യം തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി. കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിന് സമീപമായിരുന്നു പ്രതിഷേധം. സംഘർഷം റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ ഒരു മാധ്യമപ്രവർത്തകനെ എം.എസ്. എഫ് അനുഭാവി ആക്രമിച്ചതായി റിപ്പോർട്ടുണ്ട്. ക്യാമറാമാൻ സജി തറയിലാണ് പരിക്കേറ്റത്.