അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരില്‍ ഇറങ്ങിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു

മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരില്‍ ഇന്നലെ ഇറങ്ങിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു.സ്കൂളുകളില്‍ സർക്കാർ ശന്പളം കൈപ്പറ്റുന്ന ക്രിസ്തുമത വിശ്വാസികളായ, ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണെന്നാണ് ഇന്നലെ ഇറങ്ങിയ സർക്കുലറില്‍ പറയുന്നത്. സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂള്‍ പ്രിൻസിപ്പല്‍മാർക്കാണ് സർക്കുലർ അയച്ചത്.

നേരത്തെ ഫെബ്രുവരി 13ന് ഇറക്കിയ വിവാദ സർക്കുലർ സംബന്ധിച്ച്‌ വ്യാപകമായ ആക്ഷേപം ഉയർന്നപ്പോള്‍ അതിലെ അബദ്ധം മനസിലാക്കി ആദ്യ സർക്കുലർ മരവിപ്പിക്കുകയും പുതിയ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കുകയും ചെയ്തതാണ്. വീണ്ടും എങ്ങനെ ഈ സർക്കുലർ വന്നു എന്ന് വ്യക്തമല്ല. സംഭവം വിവാദമായതിനു പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിൻവലിച്ചു

Leave a Reply

spot_img

Related articles

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച്‌ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകള്‍

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന അനുഭവം പങ്കുവെച്ച്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട എൻ രാമചന്ദ്രന്റെ മകള്‍ ആരതി.നിറയെ ടൂറിസ്റ്റുകളുണ്ടായിരുന്ന സ്ഥലത്ത് പെട്ടെന്ന് ഒരു ശബ്ദം കേട്ടു.അടുത്തതായി ഒരു...

പത്തനംതിട്ടയില്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

പത്തനംതിട്ടയില്‍ മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി കാണിച്ച്‌ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പത്തനംതിട്ട അഴൂര്‍ റെസ്റ്റ് ഹൗസില്‍ നിന്ന് സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോട്...

തിരുവാതുക്കൽ ഇരട്ട കൊലപാകത കേസ് പ്രതിയുടെ മൊഴി പുറത്ത്

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹം കഴിച്ചത്.ഗര്‍ഭകാലത്ത് ഭാര്യയെ പരിചരിക്കാന്‍ കഴിയാതെ വന്നതാണ് പ്രതികാരത്തിന് കാരണം: തിരുവാതുക്കൽ ഇരട്ട കൊലപാകത കേസ് പ്രതിയുടെ മൊഴി....

തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം തിരുവാതുക്കൽ ഇരട്ടക്കൊലപാതക കേസിലെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പ്രതി അമിത് ഉറാങ് കൊലപാതകം നടത്തിയ ശേഷം സിസിടിവി ഹാർഡ് ഡിസ്ക് ഉപേക്ഷിക്കാൻ...