മലപ്പുറം അരീക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പേരില്‍ ഇന്നലെ ഇറങ്ങിയ സർക്കുലർ വിവാദമായതിനെ തുടർന്ന് പിൻവലിച്ചു.സ്കൂളുകളില്‍ സർക്കാർ ശന്പളം കൈപ്പറ്റുന്ന ക്രിസ്തുമത വിശ്വാസികളായ, ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോർട്ട് ആക്കി രണ്ട് ദിവസത്തിനുള്ളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കേണ്ടതാണെന്നാണ് ഇന്നലെ ഇറങ്ങിയ സർക്കുലറില്‍ പറയുന്നത്. സർക്കാർ, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്കൂള്‍ പ്രിൻസിപ്പല്‍മാർക്കാണ് സർക്കുലർ അയച്ചത്.
നേരത്തെ ഫെബ്രുവരി 13ന് ഇറക്കിയ വിവാദ സർക്കുലർ സംബന്ധിച്ച് വ്യാപകമായ ആക്ഷേപം ഉയർന്നപ്പോള്‍ അതിലെ അബദ്ധം മനസിലാക്കി ആദ്യ സർക്കുലർ മരവിപ്പിക്കുകയും പുതിയ സർക്കുലർ പൊതുവിദ്യാഭ്യാസ വകുപ്പ് ഇറക്കുകയും ചെയ്തതാണ്. വീണ്ടും എങ്ങനെ ഈ സർക്കുലർ വന്നു എന്ന് വ്യക്തമല്ല. സംഭവം വിവാദമായതിനു പിന്നാലെ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം മലപ്പുറം ഡിഡിഇ ഉത്തരവ് പിൻവലിച്ചു