ലീഡ്സ് ടെസ്റ്റിൽ 5 വിക്കറ്റിന്റെ ജയത്തോടെ ഇംഗ്ലണ്ട് 5 ടെസ്റ്റ് പരമ്പരയിൽ ലീഡെടുത്തു (1-0). സെഞ്ചറിയുമായി തിളങ്ങിയ ഓപ്പണർ ബെൻ ഡക്കറ്റിന്റെ ഇന്നിങ്സാണ് (149) ഇന്ത്യയുടെ വിജയമോഹങ്ങൾ തല്ലിക്കെടുത്തിയത്. സാക് ക്രൗലി (65), (53 ), സ്മിത്ത് (44 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിങ്ങും നിർണായകമായി.ഫീൽഡിങ്ങിലെ തുടർ പിഴവുകളും ജസ്പ്രീത് ബുമ്ര ഇന്നലെ വിക്കറ്റ് നേടാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. ആദ്യ മൂന്നര ദിവസം ഇന്ത്യയുടെ കൈപ്പിടിയിലായിരുന്ന മത്സരമാണ് അവസാന നിമിഷത്തെ പോരാട്ട മികവിൽ ഇംഗ്ലണ്ട് തിരിച്ചുപിടിച്ചത്. 2 ഇന്നിങ്സുകളിലായി 5 സെഞ്ചറി നേടിയ ടീം മത്സരം തോൽക്കുന്നത് ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമാണ്. 2 ഇന്നിങ്സുകളിലും മധ്യനിര ബാറ്റിങ്ങിലുണ്ടായ അപ്രതീക്ഷിത കൂട്ടത്തകർച്ചയ്ക്ക് ഇന്ത്യ നൽകേണ്ടിവന്ന വിലകൂടിയാണ് ഈ തോൽവി. ഒരു സെഞ്ചറിയും അർധ സെഞ്ചറിയും നേടിയ ബെൻ ഡക്കറ്റാണ് പ്ലെയർ ഓഫ് ദ് മാച്ച്. ടെസ്‌റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മികച്ച റൺചേസാണിത്

