ലോക ഫുട്ബോളിന്റെ പുതിയ രാജാക്കന്മാരായി സ്പെയിൻ കിരീടം ചൂടിയതിന് പിന്നാലെ ലോകകപ്പിലെ വ്യക്തിഗത പുരസ്കാരങ്ങളും തൂത്തുവാരി സ്പാനിഷ് താരങ്ങൾ.ടൂർണമെന്റിലെ ഏറ്റവും മികച്ച കളിക്കാരനുള്ള ‘ഗോൾഡൻ ബോൾ’ പുരസ്കാരം സ്പെയിനിന്റെ ക്യാപ്റ്റനും മധ്യനിരയിലെ ജനറലുമായ റോഡ്രി സ്വന്തമാക്കി. ലോകകപ്പിലുടനീളം സ്പാനിഷ് കോട്ട കാത്ത ഉനായി സിമോൺ മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ’ പുരസ്കാരത്തിനും അർഹനായി.ടൂർണമെന്റിലുടനീളം സ്പെയിനിനെ മുന്നിൽ നിന്ന് നയിച്ച ക്യാപ്റ്റൻ റോഡ്രിയുടെ പ്രകടനമാണ് അവരെ കിരീടത്തിലേക്ക് നയിച്ചത്. മധ്യനിരയിൽ കളി നിയന്ത്രിക്കുന്നതിലും പ്രതിരോധത്തിന് കരുത്തുപകരുന്നതിലും റോഡ്രി കാഴ്ചവെച്ച അസാധാരണ മികവിനാണ് ഫിഫയുടെ ഗോൾഡൻ ബോൾ അംഗീകാരം.അതുപോലെ തന്നെ ടൂർണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ നിരയായി സ്പെയിനെ മാറ്റിയതിൽ ഗോൾകീപ്പർ ഉനായി സിമോണിന്റെ പങ്ക് നിർണായകമായിരുന്നു. ഫൈനലിൽ ഉൾപ്പെടെ നിർണായകമായ പല സേവുകളിലൂടെയും സിമോൺ ടീമിന്റെ രക്ഷകനായി മാറി.

