കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ്റെ അമ്മ നാട്ടിലെത്തി. കൊച്ചി വിമാനത്താവളത്തിലെത്തിയ അവരെ കാത്ത് അടുത്ത ബന്ധുക്കളുണ്ടായിരുന്നു. അതിവൈകാരികമായ രംഗങ്ങളാണ് വിമാനത്താവളത്തിലുണ്ടായത്. ഇളയ മകനെ കെട്ടിപ്പിടിച്ച് സുജ പൊട്ടിക്കരഞ്ഞു.സുജയുമായുള്ള വാഹനം പൊലീസ് അകമ്പടിയോടെ കൊല്ലത്തെ വീട്ടിലേക്ക് യാത്ര തിരിച്ചത്. മിഥുൻ്റെ സംസ്കാരം ഇന്ന് വൈകിട്ട് 5 മണിയോടെ നടത്തുവാനാണ് നിശ്ചയിച്ചിരിക്കുന്നത്. മിഥുൻ്റെ മൃതദേഹം ഇപ്പോൾ പഠിച്ച സ്കൂളിലേക്ക് വിലാപയാത്രയായി എത്തിച്ചു കൊണ്ടിരിക്കുകയാണ്.

