തിരുവനന്തപുരം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്ന തുറന്നു പറച്ചിലിൽ ഡോക്ടർ ഹാരിസ് ഹസൻ ഇന്ന് വിശദീകരണം നൽകിയേക്കും.ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോഗ്യമന്ത്രിയുടെ വാദം ഹാരിസ് ഹസൻ ഇന്നലെ തള്ളിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങൾ ബോധപൂർവം കേടാക്കിയെന്ന കണ്ടെത്തലിൽ യൂറോളജി വിഭാഗം ജീവനക്കാരനെ നേരത്തെ പുറത്താക്കിയിരുന്നു. ഡോക്ർ ഹാരിസ് വകുപ്പ് മേധാവി ആയതോടെ പരാതികൾ കുറയുകയാണുണ്ടായത്.മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗത്തിൽനിന്ന് ഉപകരണങ്ങൾ കാണാതായ സംഭവത്തിൽ ആരോഗ്യവകുപ്പിൻ്റെ വകുപ്പ് തല അന്വേഷണം ഇന്ന് തുടങ്ങും. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ വിശ്വനാഥ് അന്വേഷിക്കും. ഡിഎംഇയുടെ നേതൃത്വത്തിൽ ഉപകരണം കാണാതായതും കേടു വരുത്തിയതും അടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും. അന്വേഷണം നടത്താൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കത്ത് നൽകി. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരും. ഉപകരണം കാണാതായിട്ടില്ല എന്നായിരുന്നു വകുപ്പ് മേധാവി ഡോക്‌ടർ ഹാരിസ് ചിറക്കലിന്റെ പ്രതികരണം.

