വീട്ടിലും സമൂഹത്തിലും കുട്ടികൾ നേരിടുന്ന അതിക്രമങ്ങളും പീഡനങ്ങളും കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും ലക്ഷ്യമിട്ടുള്ള സമഗ്ര കർമ്മപദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്.കഴിഞ്ഞ ദിവസം ആലപ്പുഴ ജില്ലയിലെ നൂറനാട്,നാലാം ക്ലാസ്സുകാരി രണ്ടാനമ്മയുടെയും അച്ഛന്റെയും പീഡനത്തിന് ഇരയായ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.കുട്ടിക്ക് ആവശ്യമായ എല്ലാ സംരക്ഷണവും സഹായവും സർക്കാർ ഉറപ്പുവരുത്തുമെന്നും മന്ത്രി.
സ്കൂളുകളിൽ ഹെൽപ് ബോക്‌സ്
എല്ലാ സ്‌കൂളുകളിലും കുട്ടികൾക്ക് പരാതികളും ദുരനുഭവങ്ങളും രഹസ്യമായി
രേഖപ്പെടുത്താൻ ഒരു ഹെൽപ് ബോക്‌സ് സ്ഥാപിക്കും. ഇത് ഹെഡ്മാസ്റ്ററുടെയോ ഹെഡ്മിസ്ട്രസിന്റെയോ ചുമതലയിലായിരിക്കും.ആഴ്ചയിൽ ഒരിക്കലെങ്കിലും ഈ ബോക്‌സ് തുറന്ന് ലഭിക്കുന്ന വിവരങ്ങൾ വിലയിരുത്തി തുടർനടപടികൾക്കായി വിദ്യാഭ്യാസ
വകുപ്പിനെ അറിയിക്കണം.

