കോതമംഗലം മൂവാറ്റുപുഴ ഗവ. ടിടിഐ വിദ്യാർഥിനിയും കോതമംഗലം കറുകടം ഞാഞ്ഞൂൾമല കടിഞ്ഞുമ്മൽ പരേതനായ എൽദോസിന്റെറെ മകളുമായ സോനയെ (23) മരിച്ച നിലയിൽ കണ്ടെത്തി. പുറത്തുപോയിരുന്ന അമ്മ ബിന്ദു ശനിയാഴ്‌ച ഉച്ചയ്ക്ക് മൂന്നിനു വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ സോനയെ കണ്ടത്. പോസ്‌റ്റ്മോർട്ടത്തിനു ശേഷം ചേലാട് ബസാനിയ പള്ളിയിൽ സംസ്‌കാരം നടത്തി. സഹോദരൻ: ബേസിൽ.
സോനയും ആൺ സുഹൃത്ത് റമീസും തമ്മിലെ അടുപ്പം ഇരുവീട്ടുകാർക്കും അറിയാമായിരുന്നുവെന്നാണ് വിവരം. നെടുമ്ബാശേരി വിമാനത്താവളത്തിലെ താത്‌കാലിക ജീവനക്കാരനാണ് റമീസ്. കഴിഞ്ഞ ശനിയാഴ്‌ചയാണ് ടിടിസി വിദ്യാർത്ഥിനിയായ സോന എല്‍ദോസിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റമീസിന്റെ പറവൂരിലെ വീട്ടില്‍ കൊണ്ടുപോയി സോനയെ ഉപദ്രവിച്ചുവെന്നും വിവാഹം കഴിക്കണമെങ്കില്‍ മതം മാറണമെന്ന് റമീസും പിതാവും നിർബന്ധിച്ചുവെന്നുമാണ് കുറിപ്പിലുള്ളത്. സോനയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സോനയുടെ കുടുംബത്തിന്റെ പരാതിയില്‍ റമീസിനെതിരെ ആത്മഹത്യാപ്രേരണ, ദേഹോപദ്രവം എന്നീ വകുപ്പുകള്‍ കൂടി ചേർത്തിരിക്കുകയാണ്.

