തൃശ്ശൂരിലെ ജില്ലാ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിന് മോഡൽ പദവി

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചായി പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ രണ്ടാമത്തെ മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണ് തൃശ്ശൂരിലേത്. സംസ്ഥാന തലത്തിൽ ആദ്യ ഘട്ടം എന്ന നിലയിൽ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നടപ്പാക്കുന്ന സ്മാർട്ട് കാർഡ് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

സ്മാർട്ട് കാർഡ് വിതരണം സമയബന്ധിതമായി പൂർത്തിയാക്കാൻ എംപ്ലോയ്മെന്റ് ഡയറക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി പറഞ്ഞു. തൊഴിൽ മേഖലയ്ക്ക് അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് വേണ്ട പരിശീലനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി നൽകാൻ പദ്ധതി ആവിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനതലത്തിൽ എല്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലും ‘രജിസ്ട്രേഷൻ ചെയ്ത എല്ലാവർക്കും സ്മാർട്ട് കാർഡ്’ എന്ന നൂതന സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സ്മാർട്ട് കാർഡ് വിതരണം നടപ്പാക്കുന്നത്. പരമ്പരാഗതമായി നൽകിവരുന്ന പേപ്പർ കാർഡുകൾക്ക് പകരം, ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്റ്റർ നമ്പർ, ജനന തീയതി തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഉൾക്കൊള്ളുന്ന സ്മാർട്ട് കാർഡുകളാണ് ഇനി മുതൽ ലഭ്യമാവുക. ഈ കാർഡുകളിലെ ക്യു.ആർ. കോഡ് സ്കാൻ ചെയ്താൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ പ്രൊഫൈൽ എളുപ്പത്തിൽ കാണാനാകും. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും എളുപ്പത്തിൽ കൈകാര്യം ചെയ്യാനും ഈ കാർഡുകൾ സഹായിക്കും. കൂടാതെ, വകുപ്പിന്റെ ഓൺലൈൻ പോർട്ടലിൽ നിന്ന് നേരിട്ട് വിവരങ്ങൾ പ്രിന്റ് ചെയ്യാൻ സാധിക്കുന്നതിനാൽ വിവരങ്ങളുടെ കൃത്യതയും ഉറപ്പാക്കാൻ കഴിയും.

തൊഴിലന്വേഷകരും തൊഴിൽദാതാക്കളും ആഗ്രഹിക്കുന്ന നിലവാരത്തിൽ, സൗഹൃദപരവും ആധുനികവുമായ സേവനങ്ങൾ നൽകുക എന്നതാണ് മോഡൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി സ്വയം സേവന സംവിധാനം, സ്മാർട്ട് രജിസ്ട്രേഷൻ കാർഡ്, പേപ്പർ രഹിത ഓഫീസ്, ആധുനിക കുടിവെള്ള ഫിൽറ്ററുകൾ, വിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള ടെലിവിഷൻ സംവിധാനം തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ, പുതുക്കൽ എന്നിവക്കായി ഏകജാലക സംവിധാനവും സന്ദർശകർക്കായി പ്രത്യേക കമ്പ്യൂട്ടർ സൗകര്യങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അധിക സേവനങ്ങളായി ഒരുക്കിയിട്ടുണ്ട്.

കേരള സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടന്ന ചടങ്ങിൽ എംപ്ലോയ്മെന്റ് ഡയറക്ടർ സൂഫിയാൻ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് മുഖ്യപ്രഭാഷണം നടത്തി. കോർപ്പറേഷൻ കൗൺസിലർ റെജി ജോയ്, എംപ്ലോയ്മെന്റ് ജോയിന്റ് ഡയറക്ടർ പി.കെ. മോഹൻദാസ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ആർ. അശോകൻ എന്നിവർ സംസാരിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....