രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ യെ ന്യായീകരിച്ച് ഷാഫി പറമ്പിൽ എം.പി.കോടതി വിധിയോ എഫ്ഐആറോ ഇല്ലാതെ തന്നെ ഇത്തരം ആരോപണം ഉയർന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിൽ രാജി പ്രഖ്യാപിച്ചു.എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എതിർപക്ഷം വിമർശനം തുടരുന്നതാണ് കണ്ടതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.സ്ത്രീകളോടുള്ള മോശം പെരുമാറ്റമെന്ന ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷപദം രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ രാജിവച്ചത് സംബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷാഫിയുടെ പ്രതികരണം. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ല. കത്ത് വിവാദം കത്തുമ്പോൾ മറയ്ക്കാനുള്ള ശ്രമമാണിത്.
ഈ വിമർശനങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ നിർവീര്യമാകില്ല. സർക്കാരിന്റെ പരാജയങ്ങൾ തുറന്നുകാണിക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും കോൺഗ്രസിനെ നിശബ്ദമാക്കാനാണ് ചില കോണുകളുടെ ശ്രമം.ബിഹാറിലേക്ക് മുങ്ങി, ഒളിച്ചോടി എന്നൊക്കെ വ്യാഖ്യാനങ്ങളെയും അദ്ദേഹം തള്ളി. ബിഹാറിൽ നടക്കുന്ന വോട്ടർ അധികാർ യാത്രയുടെ പ്രാധാന്യം കാണാതെ പോകരുത്. വരും ദിനങ്ങളിൽ മറ്റു പരിപാടികളുള്ളതിനാലാണ് അന്ന് ബിഹാറിലേക്ക് പോയത്.മാങ്കൂട്ടത്തിൽ വിഷയത്തിൽ മുതിർന്ന നേതാക്കൾ മാധ്യമങ്ങളെ കണ്ട് വിശദീകരണം നൽകിയിരുന്നു. അല്ലാതെ ഞാൻ ഒളിച്ചോടിയതായി പറയുന്നതു ശരിയാണോ എന്നത് മാധ്യമങ്ങൾ വിലയിരുത്തണമെന്നും, കോണ്‍ഗ്രസിനെ ധാർമികത പഠിപ്പിക്കാൻ സിപിഎമ്മിനും ബിജെപിക്കും എന്ത് അവകാശമാണുളളതെന്നും ഷാഫി വടകരയിൽ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

