കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു ഉണ്ടായ അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ മകളുടെ ചികിത്സ ആരംഭിച്ചു. മെഡിക്കൽ കോളേജിൽ ന്യൂറോസർജൻ അടങ്ങുന്ന വിദഗ്ധസംഘമാണ് ബിന്ദുവിനെ മകൾ നവമിയെ ചികിത്സിക്കുന്നത്.ഇന്ന് രാവിലെ 8.30 ഓടെയായിരുന്നു തലയോലപ്പറമ്പിൽ നിന്ന് നവമി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയുടെ ഭാഗമായി എത്തിയത്.അമ്മ ബിന്ദുവിൻ്റെ സഹോദരിയുടെ മകൾ ദിവ്യ, ഭർത്താവ് ഗിരീഷ് എന്നിവർ ചേർന്നാണ് നവമിയുടെ ചികിത്സാർത്ഥം ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ചികിത്സയ്ക്ക് എല്ലാ സൗകര്യവും ഒരുക്കിയതായി ജില്ലാ കളക്ടർ ജോൺ വി. സാമുവേൽ നവമിയെ സന്ദർശിച്ചുകൊണ്ട് അറിയിച്ചു. അത്യാഹിത വിഭാഗം സി.എൽ 3 വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചത്. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

