സംരക്ഷണ സ്ഥാപനങ്ങളിലെത്തുന്ന കുട്ടികൾക്കായി വ്യക്തിഗത പരിപാലന പദ്ധതി തയ്യാറാക്കണം: ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ

സംരക്ഷണ സ്ഥാപനങ്ങളിൽ എത്തുന്ന കുട്ടികളിലെ കഴിവുകൾ കണ്ടെത്തി മികച്ച രീതിയിൽ അവരെ വളർത്തിയെടുക്കാനായി വ്യക്തിഗത പരിപാലന പദ്ധതി തയ്യാറക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ പറഞ്ഞു. ബാലാവകാശ സംരക്ഷണ കമ്മിഷന്റെ ആഭിമുഖ്യത്തിൽ ശിശു സംരക്ഷണ സ്ഥാപനങ്ങളുടെ മേലധികാരികൾക്കായി വെള്ളയമ്പലം ടിഎസ്എസിൽ സംഘടിപ്പിച്ച ഏകദിന പരിശീലനം  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുട്ടികളുടെ അവകാശങ്ങൾക്ക് മുൻതൂക്കം നൽകിയാവണം ശിശു സംരക്ഷണ സ്ഥാപനങ്ങൾ പ്രവർത്തിക്കേണ്ടത്. അവിടെ എത്തുന്ന പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമുള്ള കുട്ടികൾക്ക് കുടുംബത്തിൽ നിന്നും കിട്ടുന്നതിനേക്കാൾ അധികം സ്നേഹവും കരുതലും ഉറപ്പാക്കണം. ഓരോ കുട്ടിക്കും സ്നേഹം നൽകിയാൽ മാത്രമേ നല്ല വ്യക്തിയായി വളരുകയുള്ളൂ. സ്നേഹം എന്താണെന്ന് തിരിച്ചറിയാത്ത ഒരു കുട്ടി വളർന്നു വന്നാൽ അവൻ മനുഷ്യനല്ലാതായിതീരും.  എത്ര അളന്നാലും തീരാത്ത സ്നേഹമെന്ന വൈകാരികത കുട്ടികളിൽ നിക്ഷേപിച്ച്  അവരെ ചേർത്തുപിടിക്കുകയാണ് നമ്മുടെ ഉത്തരവാദിത്വം.
കുട്ടികൾക്ക് സ്വപ്നങ്ങളിലേക്ക് നടന്നു കയറുന്നതിനുള്ള വഴി ഒരുക്കിക്കൊടുക്കണം. അതിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ലഭ്യമാക്കണം. കൂട്ടിലടക്കപ്പെട്ട പക്ഷിയെ പോലെ എല്ലാ നിയന്ത്രണങ്ങൾക്കും വിധേയമായികൊണ്ട് ജീവിക്കുന്ന കുട്ടികളുടെ മാനസികാവസ്ഥ നമുക്ക് അളക്കാനാവില്ല. കുട്ടികളെ നാം  മനസ്സിലാക്കണം.   തടങ്കൽ പോലെ അനുഭവിക്കേണ്ടി വരുന്ന ഹോമുകൾ നമ്മുടെ സംസ്ഥാനത്തുണ്ട്. ഒരു ഹോം നടത്തുമ്പോൾ  അവിടെ കുട്ടികൾക്ക് സന്തോഷമില്ലെങ്കിൽ അത് ഒരു ഹോമിന്റെ ലക്ഷ്യത്തിലേക്ക് വരില്ല.  ശിശു സംരക്ഷണ സ്ഥാപനങ്ങളിൽ  കുട്ടികൾ ഏറെ സന്തോഷകരമായ അന്തരീക്ഷത്തിൽ ജീവിക്കണമെന്നാണ്  കമ്മിഷൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.സ്ഥാപനവൽക്കരിക്കപ്പെട്ട കുട്ടികളുടെ അവകാശ സംരക്ഷണ സമീപനങ്ങൾ, വ്യക്തിഗത ശ്രദ്ധാ പദ്ധതിയും അതിന്റെ പ്രാധാന്യവും, സ്ഥാപനവൽക്കരിക്കപ്പെട്ട കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്നീ വിഷയങ്ങളിൽ ക്ലാസ്സുകൾ നടന്നു. നിർഭയ സെൽ കോർഡിനേറ്റർ ശ്രീലമേനോനും കാവൽ പ്രോജക്ട് കോർഡിനേറ്റർ ശ്രീനേഷും കൊല്ലം മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. മോഹൻ റോയും ക്ലാസുകൾ കൈകാര്യം ചെയ്തു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ മേലധികാരികളെ പങ്കെടുപ്പിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.
ബാലാവകാശ സംരക്ഷണ കമ്മിഷൻ അംഗം ഡോ. എഫ്. വിൽസൺ അദ്ധ്യക്ഷനായ ഉദ്ഘാടന പരിപാടിയിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സുജ, കമ്മിഷൻ അംഗങ്ങളായ കെ. കെ. ഷാജു, സിസിലി ജോസഫ്, ഷാജേഷ് ഭാസ്‌കർ, മോഹൻ കുമാർ, കമ്മിഷൻ രജിസ്ട്രാർ കോമളവല്ലി തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....