ന്യൂഡൽഹി: ബിഹാറിലെ ഛപ്ര ജില്ലയിൽ ചൊവ്വാഴ്ച രാവിലെ ആർജെഡി-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ വെടിവയ്പിൽ ഒരാൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു .
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ മേഖലയിൽ കനത്ത പോലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിഖാരി താക്കൂർ ചൗക്കിലാണ് സംഭവം.
ആർജെഡി സ്ഥാനാർത്ഥി രോഹിണി ആചാര്യ തിങ്കളാഴ്ച അനുയായികളോടൊപ്പം ഒരു പോളിംഗ് സ്റ്റേഷനിൽ എത്തിയിരുന്നു.
അവിടെ വെച്ച് വോട്ടർമാരോട് avar മോശമായ രീതിയിൽ പെരുമാറിയതായാണ് റിപ്പോർട്ടുകൾ.
രോഷാകുലരായ ജനക്കൂട്ടം കാരണം ആചാര്യക്ക് സ്ഥലം വിടേണ്ടി വന്നു.
എന്നാൽ ചൊവ്വാഴ്ച രാവിലെ സംഘർഷം വീണ്ടും പൊട്ടിപ്പുറപ്പെടുകയും വെടിവെപ്പിൽ കലാശിക്കുകയുമായിരുന്നു..