മുൻമന്ത്രി സജി ചെറിയാന്റെയും റെജി ചെറിയാൻ എംഎൽഎയുടെയും പ്രസ്താവനകൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി മുൻ മന്ത്രിയും എംഎൽഎയുമായ ജി. സുധാകരൻ. തോട്ടപ്പള്ളിയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിമർശനം ഉന്നയിച്ച സുധാകരൻ, തോട്ടപ്പള്ളിയിൽ കാര്യങ്ങൾ ശരിയല്ലെങ്കിൽ ചെങ്ങന്നൂർ എം.എൽ.എ വന്ന് അത് ശരിയാക്കട്ടെ എന്ന് പരിഹസിച്ചു. തോട്ടപ്പള്ളിയിൽ നിലവിൽ യാതൊരു പ്രശ്നങ്ങളുമില്ലെന്നും, വിനോദസഞ്ചാരികളായ രാഷ്ട്രീയക്കാർ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കുട്ടനാട്ടിൽ പുഴകളും തോടുകളും കൃത്യമായി വൃത്തിയാക്കാത്തതാണ് പ്രധാന പ്രശ്നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന്റെ ഉത്തരവാദിത്തം കുട്ടനാട് എം.എൽ.എയുടെ മേൽ മാത്രം കെട്ടിവെക്കുന്നില്ലെങ്കിലും, എം.എൽ.എമാർ കാര്യങ്ങൾ വേണ്ടത്ര മനസ്സിലാക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. 2018-ലെ പ്രളയകാലത്ത് പ്രളയമുണ്ടായപ്പോൾ “അയ്യോ അമ്മേ രക്ഷിക്കണേ” എന്ന് നിലവിളിച്ചയാളാണ് സജി ചെറിയാനെന്നും, സജി ചെറിയാന് എന്തും പറയാമെന്നും എന്നാൽ കാര്യങ്ങൾ മനസ്സിലാക്കി വേണം സംസാരിക്കാനെന്നും സുധാകരൻ തുറന്നടിച്ചു.

