അടിയന്തരാവസ്‌ഥയുടെ ദിനങ്ങൾ ഓർമിപ്പിച്ച് ജൂൺ 25 ഭരണഘടനഹത്യാ ദിനമായി കേന്ദ്ര സർക്കാർ പ്രഖ്യാപി ച്ചു.
ഭരണഘടനാ സംരക്ഷണത്തെച്ചൊല്ലി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷനിര പോര് തുടരവേയാണ്, കോൺഗ്രസിനെ രാഷ്ട്രീയമായി ഉന്നമിട്ടുള്ള കേന്ദ്ര നടപടി.
1975ലെ അടിയന്തരാവസ്ഥക്കാലത്തെ മനുഷ്യത്വരഹിതമായ നടപടികൾ അതിജീവിച്ചവരുടെ ഓർമയ്ക്കായി എല്ലാ വർഷവും ജൂൺ 25നു ഭരണഘടന ഹത്യാ ദിനമായി ആചരിക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
അടിയന്തരാവസ്‌ഥ അടിച്ചേൽപിച്ച ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നടപടി രാജ്യത്തിന്റെ ജനാധിപത്യത്തെ ശ്വാസംമു ട്ടിച്ചു. ക്രൂരതകൾ നേരിട്ടിട്ടും ജനാധിപത്യത്തെ വീണ്ടെടുക്കാൻ പോരാടിയ ലക്ഷക്കണക്കിനാളു കളെ ആദരിക്കാൻ ലക്ഷ്യമിട്ടാണു തീരുമാനമെന്നും പറഞ്ഞു.
പ്രതിപക്ഷം നടത്തിയ പോരാട്ടത്തിൽ വിറങ്ങലിച്ച സർക്കാർ ജനശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടുള്ള ശ്രമമാണു നടത്തുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു.