യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധരാണ്; മന്ത്രി ആർ ബിന്ദു

കേരളത്തെ പുതിയ വിജ്ഞാന സമൂഹമാക്കി മാറ്റുന്നതിനും യുവജനങ്ങൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു.കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി ഐ ഐ) കേരള എജ്യുക്കേഷൻ കോൺക്ലേവ് 2025 കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സാർവത്രിക സാക്ഷരതയും ലിംഗസമത്വവും സാമൂഹിക നീതിയും ഉറപ്പാക്കി കേരളം വിജ്ഞാന സമൂഹമെന്ന നിലയിൽ ഇതിനകം തന്നെ പേരെടുത്തിട്ടുണ്ട്. എങ്കിലും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ സയൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾ തൊഴിൽ മേഖലകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിദ്യാഭ്യാസവും അതിനനുസരിച്ച് മാറണമെന്ന് മന്ത്രി പറഞ്ഞു.

ബിരുദധാരികളുടെ തൊഴിൽക്ഷമത കൂട്ടുന്നതിന് സർക്കാർ ഊന്നൽ നൽകുന്നുണ്ട്. അക്കാദമിക് പഠനവും വ്യവസായത്തിന്റെ ആവശ്യകതകളും തമ്മിലുള്ള അന്തരം നികത്താൻ ഇൻഡസ്ട്രി-അക്കാദമിക് പങ്കാളിത്തം അനിവാര്യമാണ്. ‘ഇൻഡസ്ട്രി ഓൺ കാമ്പസ്’, ‘കണക്ട് കരിയർ ടു ക്യാമ്പസ്’ തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കിക്കഴിഞ്ഞു.
ഈ പദ്ധതികൾക്ക് കീഴിൽ 500-ൽ അധികം ടെക്നോ-ബിസിനസ് ഇൻകുബേറ്ററുകൾ സ്ഥാപിച്ചു. വിദ്യാർഥികൾക്ക് നേരിട്ടുള്ള തൊഴിൽ പരിചയം നൽകുന്നതിന് ‘ഇന്റേൺഷിപ്പ് 1.0’ പോലുള്ള പദ്ധതികൾ നടപ്പാക്കി.

വ്യവസായത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരിക്കുന്നതിന് സർക്കാർ ശ്രദ്ധ ചെലുത്തും. നൈപുണ്യ വികസനത്തിന് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നു. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാംl (ASAP) കേരള, നാല് വർഷ ബിരുദ കോഴ്സുകൾ, ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം (DWMS) തുടങ്ങിയ പദ്ധതികളിലൂടെ വിദ്യാർഥികൾക്ക് തൊഴിൽപരമായ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനുപുറമെ, വിദ്യാർഥികൾക്ക് ജോലിക്ക് തയ്യാറെടുക്കുന്നതിനൊപ്പം തൊഴിൽദാതാക്കളാകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ഇതിനായി കാമ്പസുകളിൽ ഇൻകുബേഷൻ സൗകര്യങ്ങൾ, മെന്ററിംഗ്, ഫണ്ടിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം പോലുള്ള സംരംഭങ്ങൾ ഇതിന് സഹായകമാണ്.

ഗവേഷണം വ്യവസായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കണം. ‘വിജ്ഞാന കേരളം’ പോലുള്ള പദ്ധതികൾ ഗവേഷണത്തെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. അധ്യാപകർക്ക് വ്യവസായത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പരിശീലനം നൽകേണ്ടത് വളരെ പ്രധാനമാണ്.

എല്ലാ കമ്പനികളും കുറഞ്ഞത് ഒന്നോ രണ്ടോ സ്ഥാപനങ്ങളുമായി സഹകരിച്ചാൽ കേരളത്തിന്റെ തൊഴിൽ മേഖലയെ വളരെ പെട്ടെന്ന് തന്നെ മാറ്റിമറിക്കാൻ കഴിയും. ഈ കോൺക്ലേവ് ചർച്ചകൾക്ക് മാത്രമുള്ള ഒരു വേദിയായി ചുരുങ്ങരുത്, മറിച്ച് പ്രവർത്തനപരമായ ഫലങ്ങൾ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....