കെ മുരളീധരന് വൻ സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ.
തൃശ്ശൂർ എടുക്കാനല്ല, തൃശ്ശൂരിൻ്റെ ദാസനായി പ്രവർത്തിക്കാനാണ് വന്നതെന്ന് മുരളീധരൻ.
സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ തൃശ്ശൂരിലെത്തിയ മുരളീധരന് വൻ സ്വീകരണം ഒരുക്കി കോൺഗ്രസ് പ്രവർത്തകർ.
ഇന്ന് 11 മണിയോടെ തൃശൂരിൽ എത്തിയ മുരളീധരനെ സ്വീകരിക്കാൻ നൂറു കണക്കിന് പ്രവർത്തകർ റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.
ഈ തിരഞ്ഞെടുപ്പ് കൗരവ- പാണ്ഡവ യുദ്ധംപോലെയെന്ന് തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ പറഞ്ഞു. ധർമയുദ്ധത്തിൽ എതിർപക്ഷത്തുള്ളവർ ബന്ധുക്കളല്ല.
ലീഡർ അന്ത്യവിശ്രമം കൊള്ളുന്ന മണ്ണിൽ വർഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കുമെന്നും മുരളീധരൻ പറഞ്ഞു.
ഈ സീറ്റ് നിലനിർത്താനും വർഗീയതയെ ഈ മണ്ണിൽനിന്ന് തുടച്ചുനീക്കാനുമുള്ള പോരാട്ടമാണ് തൃശ്ശൂരിലേത്. ലീഡർ അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണിൽ വർഗീയതയ്ക്ക് സ്ഥാനമില്ലെന്ന് യുഡിഎഫ് തെളിയിക്കും, മുരളീധരൻ പറഞ്ഞു. തൃശ്ശൂർ എടുക്കാനല്ല, തൃശ്ശൂരിൻ്റെ ദാസനായി പ്രവർത്തിക്കാനാണ് ഇവിടെ വന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.