എന്താണ് ഗ്രേ ഡിവോഴ്സ് ?

ഗ്രേ ഡിവോഴ്സിനെ കുറിച്ചുള്ള ഒരു പോസ്റ്റ് ബോളിവുഡിലെ അഭിഷേക് ബച്ചൻ ലൈക് ചെയ്തു. ഉടനെ ഇൻ്റർനെറ്റിൽ ചർച്ചയാരംഭിച്ചു, അഭിഷേകും ഐശ്വര്യാ റായും തമ്മിൽ പിരിയുകയാണെന്ന്. ഇത്തരം ഗോസിപ്പുകൾ ഇന്ന് എപ്പോഴും നെറ്റിൽ വൈറലാണ്. ഗ്രേ ഡിവോഴ്സ് എന്നത് തുടങ്ങിയിട്ട് ഇരുപത് വർഷത്തോളമായി.

ഗ്രേ ഡിവോഴ്സ് നടക്കുന്നത് 50 വയസ്സും അതിനും മുകളിൽ പ്രായമുള്ള ദമ്പതികളിലാണ്. തല നരച്ചു കഴിഞ്ഞു നടക്കുന്ന ഡിവോഴ്സ് ആണ് ഗ്രേ (നര) ഡിവോഴ്സ്. മക്കളെയും വളർത്തി വലുതാക്കിയതിനു ശേഷമുള്ള വേർപിരിയൽ. പത്തിരുപത് വർഷങ്ങൾ ജീവിതത്തിലെ വെല്ലുവിളികളെ ഒരുമിച്ച് നേരിട്ട് ജീവിതം പങ്കു വെച്ച ശേഷം നടത്തുന്ന വിവാഹമോചനം.

ഇത്തരം വിവാഹമോചനങ്ങൾ സത്യത്തിൽ വളരെ ദുഃഖകരമാണ്. കാരണം വിവാഹമോചനത്തിനു ശേഷം പലർക്കും വീണ്ടുമൊരു കൂട്ട് കിട്ടിയെന്നു വരില്ല. 2004-ലാണ് അമേരിക്കയിൽ ഗ്രേ ഡിവോഴ്സ് ട്രെൻഡ് തുടങ്ങിയത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി യുഎസിൽ മൊത്തം വിവാഹമോചനം കുറഞ്ഞിട്ടുണ്ടെങ്കിലും ഗ്രേ ഡിവോഴ്സിൻ്റെ നിരക്ക് കൂടിയിട്ടുണ്ട് എന്നതാണ് വാസ്തവം.

ഗ്രേ ഡിവോഴ്സിൻ്റെ കാരണങ്ങൾ പലതാണ്. സാമ്പത്തിക കാര്യങ്ങളിൽ വിയോജിപ്പ് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നം നിസ്സാരമല്ല. ഒരാൾ മാത്രം സാമ്പത്തിക തീരുമാനങ്ങൾ എടുക്കുമ്പോൾ ബന്ധത്തിൻ്റെ കെട്ടുറപ്പ് നഷ്ടമാകുന്നു. പ്രശ്നങ്ങളുണ്ടാകുന്നത് സ്വാഭാവികം.

വിവാഹം കഴിഞ്ഞ് കുറച്ച് വർഷങ്ങൾ കഴിയുമ്പോൾ തന്നെ യോജിച്ചു പോകാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്ന ദമ്പതികൾ ചിലപ്പോൾ മക്കൾക്കു വേണ്ടി വിട്ടുവീഴ്ച ചെയ്ത് അവർക്ക് പ്രായപൂർത്തിയാകുന്നതു വരെ ഒരുമിച്ച് അഡ്ജസ്റ്റ് ചെയ്തു പോകുന്നു. ഇവർ ഗ്രേ ഡിവോഴ്സിനായി കാത്തിരിക്കുന്നവരാണ്.

മദ്യപാനമോ പണത്തിൻ്റെ ധൂർത്തോ വിവാഹേതരബന്ധങ്ങളോ ആകാം ഗ്രേ ഡിവോഴ്സിൻ്റെ മറ്റു കാരണങ്ങൾ. വിവാഹമോചനം തന്നെ പലർക്കും അതിജീവിക്കാൻ പ്രയാസം തോന്നുമ്പോൾ ഗ്രേ ഡിവോഴ്സ് അതിനേക്കാൾ വൈകാരികമാണ്.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...