അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ ഓഫ് കേരളാ പബ്ളീഷേഴ്സ് പത്രക്കുറിപ്പ് ഇറക്കി
പുസ്തക പ്രസാധന രംഗം ഇതിനകം തന്നെ അസാധാരണമായ പ്രതിസന്ധികൾ നേരിടുകയാണ് — അച്ചടി ചെലവുകളുടെ വർദ്ധന, വിതരണ ബുദ്ധിമുട്ടുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോം മത്സരങ്ങൾ തുടങ്ങിയവ കാരണം. ഇത്തരം സാഹചര്യത്തിൽ പേപ്പറിന്‍റെ ജിഎസ്ടി 50 ശതമാനം വർദ്ധിപ്പിക്കുന്ന നടപടി പുസ്തകങ്ങളുടെ വില നേരിട്ട് ഉയർത്തും. ഇതുവഴി വായനക്കാരെ പുസ്തകങ്ങളിൽ നിന്ന് അകറ്റുകയും, പ്രസാധകരുടെയും പുസ്തക വ്യാപാരികളുടെയും നിലനില്പ് തന്നെ തകർക്കുകയും ചെയ്യും.
വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്നുപകരം, വായനയെ ഇല്ലാതാക്കുന്ന കേന്ദ്ര നയസമീപനമാണ് ഈ നടപടിയിൽ പ്രകടമാകുന്നത്. അറിവിനെയും പഠനത്തെയും വളർത്തേണ്ട രാജ്യം അറിവിന്‍റെ അടിസ്ഥാന മാധ്യമമായ പുസ്തകത്തെ വിലകൂടിയ ആഡംബര വസ്തുവാക്കുകയാണ് ചെയ്യുന്നത്.
Federation of Kerala Publishers കേന്ദ്ര സർക്കാരിനോട് ഈ നടപടി ഉടൻ പുനഃപരിശോധിച്ച്, പേപ്പറിന്‍റെ ജിഎസ്ടി 12 ശതമാനത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം, പുസ്തക പ്രസാധന രംഗത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ പ്രാധാന്യം പരിഗണിച്ച് പേപ്പറിന്‍റെ ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കണമെന്നും ശക്തമായി ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നു

