ജിഎസ്ടി നിരക്ക് വർദ്ധന പ്രസാധനം ചിലവേറിയതാവും

അച്ചടി പേപ്പറിന്‍റെ ജിഎസ്ടി നിരക്ക് 12 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ ശക്തമായി എതിർത്തുകൊണ്ട് ഫെഡറേഷൻ ഓഫ് കേരളാ പബ്ളീഷേഴ്സ് പത്രക്കുറിപ്പ് ഇറക്കി

പുസ്തക പ്രസാധന രംഗം ഇതിനകം തന്നെ അസാധാരണമായ പ്രതിസന്ധികൾ നേരിടുകയാണ് — അച്ചടി ചെലവുകളുടെ വർദ്ധന, വിതരണ ബുദ്ധിമുട്ടുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോം മത്സരങ്ങൾ തുടങ്ങിയവ കാരണം. ഇത്തരം സാഹചര്യത്തിൽ പേപ്പറിന്‍റെ ജിഎസ്ടി 50 ശതമാനം വർദ്ധിപ്പിക്കുന്ന നടപടി പുസ്തകങ്ങളുടെ വില നേരിട്ട് ഉയർത്തും. ഇതുവഴി വായനക്കാരെ പുസ്തകങ്ങളിൽ നിന്ന് അകറ്റുകയും, പ്രസാധകരുടെയും പുസ്തക വ്യാപാരികളുടെയും നിലനില്പ് തന്നെ തകർക്കുകയും ചെയ്യും.

വായനയെ പ്രോത്സാഹിപ്പിക്കേണ്ടതിന്നുപകരം, വായനയെ ഇല്ലാതാക്കുന്ന കേന്ദ്ര നയസമീപനമാണ് ഈ നടപടിയിൽ പ്രകടമാകുന്നത്. അറിവിനെയും പഠനത്തെയും വളർത്തേണ്ട രാജ്യം അറിവിന്‍റെ അടിസ്ഥാന മാധ്യമമായ പുസ്തകത്തെ വിലകൂടിയ ആഡംബര വസ്തുവാക്കുകയാണ് ചെയ്യുന്നത്.

Federation of Kerala Publishers കേന്ദ്ര സർക്കാരിനോട് ഈ നടപടി ഉടൻ പുനഃപരിശോധിച്ച്, പേപ്പറിന്‍റെ ജിഎസ്ടി 12 ശതമാനത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതോടൊപ്പം, പുസ്തക പ്രസാധന രംഗത്തിന്റെ സാമൂഹിക-വിദ്യാഭ്യാസ പ്രാധാന്യം പരിഗണിച്ച് പേപ്പറിന്‍റെ ജിഎസ്ടി പൂർണ്ണമായും ഒഴിവാക്കണമെന്നും ശക്തമായി ആവശ്യമുന്നയിച്ച് രംഗത്ത് വന്നിരിക്കുന്നു

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...