തമിഴ്നാട്ടിൽ ശക്തമായ മഴ. 5 പേർ മഴക്കെടുതിയിൽ മരിച്ചു.നിലവില്‍ 12 ജില്ലകളില്‍ മഞ്ഞ അലർട്ട് ആണ്. രക്ഷാദൗത്യത്തിന് കേന്ദ്രസംഘവും ഇറങ്ങി. എൻഡിആർഎഫ് സംഘം തൂത്തുക്കുടിയിലാണ് എത്തിയത്. ഇവിടെ മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ വെള്ളം കയറി. കേരളത്തിലും മഴ മുന്നറിയിപ്പുണ്ട്. ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടാണ്. ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്ക് തുടരുകയാണ്. കന്യാകുമാരി കടലിനും സമീപത്തുമായി തുടരുന്ന ചക്രവാത ചുഴി അടുത്തമണിക്കൂറുകളില്‍ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിലും ചക്രവാതചുഴി സ്ഥിതിചെയ്യുന്നു.ശക്തമായ മഴയെത്തുടർന്ന് മഴയില്‍ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. തിങ്കളാഴ്ച്ച വൈകീട്ട് നാലിന് ജലനിരപ്പ് 139.30 അടിയായി ഉയർന്നു. അണക്കെട്ടിലേക്ക് സെക്കന്റില്‍ 5135 ഘന അടി ജലമാണ് ഒഴുകി എത്തുന്നത്. തമിഴ്നാട്ടിലും മഴ തുടരുന്നതിനാല്‍ സെക്കന്റില്‍ 400 ഘന അടി ജലം മത്രമാണ് തുറന്ന് വിടുന്നത്.

