കെഎസ്ആർടിസി സ്ത്രീ സൗജന്യ യാത്ര സംബന്ധിച്ച അന്തിമരൂപം ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഉണ്ടാവും.ഔട്ട് ഓഫ് അജണ്ട ആയിട്ടാണ് വിഷയം അവതരിപ്പിക്കുക. തിങ്കളാഴ്ച ഗതാഗത മന്ത്രി മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം ഓർഡിനറി ബസ്സിൽ മാത്രം സൗജന്യ യാത്ര കൊടുത്താൽ മതി എന്നതായിരുന്നു ധാരണ. ഓർഡിനറി ബസ്സിലെ സൗജന്യ യാത്ര 100 ദിവസം പഠിച്ച ശേഷം രണ്ടാം ഘട്ടം നടപ്പാക്കും. എന്നാൽ, ഓർഡിനറി ബസുകൾ കുറവുള്ള വടക്കൻ ജില്ലകളിൽ പദ്ധതി ഫലപ്രദമാകില്ല എന്നാണ് വിലയിരുത്തൽ.അതിനാൽ വടക്കൻ ജില്ലകളിലെ മന്ത്രിമാർ ഫാസ്റ്റ് ബസുകളിൽ കൂടി പദ്ധതി നടപ്പിലാക്കണമെന്ന്ആവശ്യം ഉന്നയിക്കാൻ സാധ്യതയുണ്ട്.കെഎസ്ആർടിസിക്കുള്ള തിരിച്ചടവ് എങ്ങനെ വേണമെന്ന് തീരുമാനിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരുന്നു.

