കുവൈറ്റ് തീ പിടിത്തം: മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ പൊതു ദര്‍ശനത്തിന് വെച്ചു

കുവൈറ്റ് തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങളുമായി കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു.


കസ്റ്റംസ് ക്ലീയറന്‍സിന് ശേഷം വിമാനത്താവളത്തില്‍ സജ്ജീകരിച്ച പ്രത്യേക ടേബിളില്‍ മൃതദേഹങ്ങള്‍ വെച്ചു.

കൊച്ചിയില്‍ തന്നെ 45 മൃതദേഹങ്ങള്‍ കസ്റ്റംസ് ക്ലീയറന്‍സ് പൂര്‍ത്തിയാക്കി. ഇതില്‍ 23 മലയാളികളും ഏഴു തമിഴ്നാട്ടുകാരും ഒരു കര്‍ണാടക്കാരനും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനലിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

നെടുമ്ബാശ്ശേരി കാര്‍ഗോ ടെര്‍മിനലില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ടേബിളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു.
മുഖ്യമന്ത്രി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ സംസ്ഥാനത്ത് ഉടനീളമുള്ള ഉറ്റവരുടേയും ഉടയവരുടെയും കണ്ണീര്‍ കൊണ്ട് വിമാനത്താവളം സങ്കടക്കടലായി മാറിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാന മന്ത്രിമാര്‍ക്കും പുറമേ എംപി മാരും എംഎല്‍എ മാരും പ്രതിപക്ഷത്തെ നേതാക്കളുമെല്ലാം സ്ഥലത്ത് എത്തിയിരുന്നു. ഗാര്‍ഡ് ഓഫ് ഓണറും നല്‍കിയ ശേഷമാകും മൃതദേഹം കൈമാറുക.

രാവിലെ മുതല്‍ മന്ത്രിമാരും ജനപ്രതിനിധികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. വളരെ വൈകാരികമായ യാത്രയയപ്പാണ് നടന്നത്. ഒരു മലയാളിയുടെ മൃതദേഹം അടക്കം 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് അയച്ചു. നേരത്തേ പറഞ്ഞിരുന്നതിലും ഏറെ വൈകി രാവിലെ പത്തുമണിയോടെയാണ് മൃതദേഹങ്ങളുമായി വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...