ആറ്റുകാല്‍ ഭഗവതിയുടെ സന്നിധിയില്‍ ഇന്ന് ഭക്തലക്ഷങ്ങള്‍ പൊങ്കാലയർപ്പിക്കും

ആറ്റുകാല്‍ ഭഗവതിയുടെ സന്നിധിയില്‍ ഇന്ന് ഭക്തലക്ഷങ്ങള്‍ പൊങ്കാലയർപ്പിക്കും.ക്ഷേത്ര മുറ്റം മുതല്‍ പത്തു കിലോമീറ്ററിലധികം ദൂരത്തില്‍ ഭക്തർ അടുപ്പുകള്‍ ഒരുക്കിക്കഴിഞ്ഞു.രാവിലെ 9.15-ന് ശുദ്ധ പുണ്യാഹത്തോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടർന്ന് 9.45-ന് ക്ഷേത്രം തന്ത്രി പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അനീഷ് നമ്പൂതിരി ശ്രീകോവിലില്‍ നിന്നും പകർന്ന ദീപം പണ്ടാര അടുപ്പിലേക്ക് തീ പകരും. ഭക്തർ കാത്തിരിക്കുന്ന നിവേദ്യം ഉച്ചയ്ക്ക് 2.15-നാണ് നടക്കുക. ഉത്സവത്തോടനുബന്ധിച്ച്‌ തിരുവനന്തപുരം ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘകാലത്തോളം പഴക്കമുള്ള ആറ്റുകാല്‍ പൊങ്കാലയ്ക്ക് പിന്നില്‍ പ്രധാനമായും രണ്ട് വിശ്വാസങ്ങളാണുള്ളത്. ഇളങ്കോവടികളുടെ ചിലപ്പതികാരത്തിലെ കണ്ണകീ ചരിതം ആസ്പദമാക്കിയുള്ള തോറ്റംപാട്ടുകള്‍ ഉത്സവത്തിന് കൂടുതല്‍ ചൈതന്യം പകരുന്നു. മധുര ദഹിപ്പിച്ച ശേഷം എത്തിയ കണ്ണകി ദേവിയെ ആശ്വസിപ്പിക്കാനായി ജനങ്ങള്‍ പൊങ്കാല നല്‍കി സ്വീകരിച്ചു എന്നതാണ് ഒരു വിശ്വാസം.മറ്റൊരു വിശ്വാസമനുസരിച്ച്‌, മഹിഷാസുരനെ വധിച്ച ദുർഗ്ഗാസ്വരൂപിണിയായ ദേവിക്ക് നല്‍കിയ ആരാധനയായാണ് പൊങ്കാലയെ കണക്കാക്കുന്നത്. കുത്തിയോട്ടം, താലപ്പൊലി തുടങ്ങിയ ഓരോ വഴിപാടുകള്‍ക്ക് പിന്നിലും തലമുറകളായി കൈമാറി വന്ന ഹൃദ്യമായ കഥകളുണ്ട്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....