മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രി വിട്ടു. കഴിഞ്ഞ കുറച്ച് നാളുകളായി അസുഖ ബാധിതനാണ് അദ്ദേഹം. ഡിസംബര്‍ 12-ന് ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ 14 ദിവസത്തെ ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചതോടെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. അദ്വാനി ഡിസംബര്‍ 12 മുതല്‍ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിലെ ഐസിയുവില്‍ ഡോ. വിനീത് സൂരിയുടെ പരിചരണത്തിലാണെന്ന് ആശുപത്രി നേരത്തെ പ്രസ്താവനയിറക്കിയിരുന്നു.