മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ ഇടയൻ

ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പായി മാർ തോമസ് തറയിലിനെ പ്രഖ്യാപിച്ചു.സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്ന ചടങ്ങിലാണ് പുതിയ മെത്രാപ്പോലീത്തയെ പ്രഖ്യാപിച്ചത്.

അതിരൂപതയുടെ 5-ാം മത്തെ ആർച്ച് ബിഷപ്പാണ് ഇദ്ദേഹം.മാർ മാത്യു കാവുകാട്ട്, മാർ ആൻ്റണി പടിയറ, മാർ ജോസഫ് പവ്വത്തിൽ, മാർ ജോസഫ് പെരുന്തോട്ടം എന്നിവരാണ് രൂപതയെ നയിച്ച ആർച്ച് ബിഷപ്പുമാർ.

1972 ഫെബ്രുവരി 2 ന് ജനിച്ച ബിഷപ്പ് മാർ തോമസ് തറയിൽ ചങ്ങനാശേരിയിൽ ടി ജെ ജോസഫിൻ്റെയും മറിയാമ്മയുടെയും ഏഴു മക്കളിൽ ഇളയ മകനാണ് .

ചങ്ങനാശേരി സെൻ്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളി ഇടവകാംഗമാണ്. പ്രാഥമിക വിദ്യാഭ്യാസം ചങ്ങനാശേരി സെൻ്റ് ജോസഫ് എൽപി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം ഫാത്തിമാപുരത്തെ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ചങ്ങനാശേരി സെൻ്റ് ബെർച്ച്മാൻസ് കോളജിൽ പ്രീഡിഗ്രി കോഴ്സും പൂർത്തിയാക്കി.

തുടർന്ന് അദ്ദേഹം വൈദിക രൂപീകരണത്തിനായി ചങ്ങനാശേരി ആർക്കിപാർക്കിയുടെ മൈനർ സെമിനാരിയായ, കുറിച്ചി സെൻ്റ് തോമസ് മൈനർ സെമിനാരിയിൽ ചേർന്നു.

വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ അദ്ദേഹം തത്ത്വശാസ്ത്രപരവും ദൈവശാസ്ത്രപരവുമായ പഠനം പൂർത്തിയാക്കി. ചങ്ങനാശേരി സെൻ്റ് മേരീസ് മെട്രോപൊളിറ്റൻ പള്ളിയിൽ വച്ച് 2000 ജനുവരി 1 ന് മാർ ജോസഫ് പവ്വത്തിൽ വൈദികനായി അഭിഷിക്തനായി .

തുടർന്ന് ഫാദർ തറയിൽ അതിരമ്പുഴ പള്ളി, നെടുംകുന്നം പള്ളി, കോയിൽമുക്ക്-എടത്വാ പള്ളി എന്നിവിടങ്ങളിൽ അസിസ്റ്റൻ്റ് വികാരിയായി സേവനമനുഷ്ഠിച്ചു. 2004 ൽ താഴത്തുവടകര പള്ളിയിൽ വികാരിയായി സേവനമനുഷ്ഠിച്ചു .

പിന്നീട് അദ്ദേഹം പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ ഡോക്ടറൽ പഠനം നടത്തി.റോമിലെ ഡോക്ടറേറ്റിന് ശേഷം 2011-ൽ ആലപ്പുഴയിലെ പുന്നപ്രയിലുള്ള ധനഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർമേഷൻ ആൻഡ് കൗൺസിലിംഗിൻ്റെ ഡയറക്ടറായി നിയമിതനായി. അദ്ദേഹം വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി, നാഷണൽ വൊക്കേഷൻ സർവീസ് സെൻ്റർ എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി സേവനമനുഷ്ഠിച്ചു.

2017 ജനുവരി 14 ന് കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ നടന്ന സീറോ മലബാർ സഭയിലെ ബിഷപ്പുമാരുടെ സിനഡ് ചങ്ങനാശ്ശേരി അതിരൂപതയുടെ സഹായമെത്രാനായി ഫാ.തോമസ് തറയിലിനെ തിരഞ്ഞെടുത്തു . മാർ ജോസഫ് പെരുന്തോട്ടം 2017 ഏപ്രിൽ 23-ന് സഹായമെത്രാനായി അഭിക്ഷേകം നൽകി.അഗ്രിപ്പിയയിലെ സ്ഥാനപതിയായും തിരഞ്ഞെടുക്കപ്പെട്ടു.

1887 മെയ് 20ന് ആണ് ലെയോ പതിമൂന്നാമൻ മാർപാപ്പ കോട്ടയം, തൃശൂർ വികാരിയത്തുകൾ സ്ഥാപിച്ചത്. ഭാരതത്തിലെ മാർത്തോമാ നസ്രാണികളുടെ ചരിത്രത്തിലെ സുപ്രധാന സംഭവമാണ് അത്. കോട്ടയം വികാരിയത്തിന്റെ വളർച്ചയും തുടർച്ചയുമാണ് ഇന്നത്തെ ചങ്ങനാശ്ശേരി അതിരൂപത. 1896 ൽ കോട്ടയം വികാരിയത്തിന്റെ ആസ്ഥാനം ചങ്ങനാശ്ശേരിയിലേക്ക് മാറ്റി ചങ്ങനാശ്ശേരി വികാരിയത്തായി അതിനെ പുനഃക്രമീകരിച്ചു.1923 ൽ സീറോ മലബാർ ഹൈരാർക്കി രൂപംകൊള്ളുകയും ചങ്ങനാശ്ശേരി രൂപത സ്ഥാപിതമാവുകയും ചെയ്തു.1959ൽ രൂപതയെ ചങ്ങനാശ്ശേരി അതിരൂപതയായി ഉയർത്തി.

Leave a Reply

spot_img

Related articles

വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കും; വി എൻ വാസവൻ

തൃശൂർ പൂരം വെടിക്കെട്ട് അപകടത്തിൽ വെടിമരുന്നിന്റെ അളവ് അനുവദനീയമായതിലും അധികമായിരുന്നോ എന്ന കാര്യം പ്രത്യേകമായി അന്വേഷിക്കുമെന്ന് മന്ത്രി വി എൻ വാസവൻ. അപകടം നടന്ന...

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.ളാക്കാട്ടൂർ ആനക്കല്ലുങ്കലിൽ ജോമോൾ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. കുഞ്ഞിന്റെ ഡയപ്പർ കത്തിക്കാനായി ഗ്യാസ് അടുപ്പിൽ നിന്ന് പേപ്പറിൽ തീ...

അണലി പാമ്പിൻ്റെ കുഞ്ഞിനെ പാന്റിന്റെ പോക്കറ്റിലിട്ട് നടന്നു, കടിയേറ്റ് ആശുപത്രിയിൽ

പാമ്പിനെ പിടിച്ച് പോക്കറ്റിലിട്ട് മറ്റുള്ളവരെ പേടിപ്പിക്കാനായി നടന്ന അതിഥിത്തൊഴിലാളി പാമ്പ് കടിയേറ്റ് ആശുപത്രിയിൽ.ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം എടവണ്ണ ഒതായിയിലാണ് സംഭവം.അസം സ്വദേശിയായ...

കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന

തൃശൂർ കോടാലിയില്‍ പാമ്പുകടിയേറ്റ സഹോദരങ്ങളുടെ വീടിന്റെ തറയുടെ ഒരു ഭാഗം പൊളിച്ച്‌ പരിശോധന.വീടിന്‍റെ പല ഭാഗങ്ങളിലായി തുടർച്ചയായി പാമ്പിനെ കണ്ടതിന്‍റെ പശ്ചാത്തലത്തിലാണ് പൊളിച്ച്‌ പരിശോധന.ഇന്നലെയും...