ബംഗളൂരു: ബംഗളൂരു കോടതി കർണാടക എംപിയും സസ്‌പെൻഡ് ചെയ്ത ജനതാദൾ സെക്കുലർ (ജെഡിഎസ്) നേതാവുമായ പ്രജ്വൽ രേവണ്ണയെ ജൂൺ 6 വരെ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായി.
ബലാത്സംഗക്കേസിൽ പ്രതിയായ ഹസൻ എംപി പ്രജ്വൽ രേവണ്ണയെ കെംപെഗൗഡ വിമാനത്താവളത്തിൽ നിന്ന് വിമാനമിറങ്ങിയ ഉടൻ മൂന്നംഗ വനിതാ പോലീസ് സംഘം കസ്റ്റഡിയിലെടുത്തിരുന്നു.
മൂന്ന് ബലാത്സംഗക്കേസുകളാണ് കർണാടക എംപിക്കെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്റ്റിന് ശേഷം, രേവണ്ണയെ സാധാരണ മെഡിക്കൽ പരിശോധനയ്ക്കായി സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി.
അതിനുശേഷം കോടതിയിൽ ഹാജരാക്കി.
തൻ്റെ സെക്‌സ് ടേപ്പുകൾ വൈറലായതോടെ പ്രജ്വൽ രേവണ്ണ ജർമ്മനിയിലേക്ക് പലായനം ചെയ്തിരുന്നു.