പേശീഘടന മനസ്സിലാക്കി കായികയിനം തിരഞ്ഞെടുക്കാൻ മാർഗ്ഗവുമായി എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ്

പേശീഘടന മനസ്സിലാക്കി കായികതാരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം തെരഞ്ഞെടുക്കുന്നതിനായുള്ള പേശീഘടനാ പഠനത്തിനായുള്ള ചെലവു കുറഞ്ഞതും വേഗത്തിൽ ചെയ്യാവുന്നതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിങ് കോളേജിലെ ഗവേഷകർക്ക് പുതുവർഷത്തിൽ പേറ്റന്റ്.

കോളേജിലെ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എഞ്ചിനീയറിംഗ് വകുപ്പ് പ്രൊഫസർ ജി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിന് ഐ ഐ ടി മദ്രാസിലെ പ്രൊഫസർ എസ് രാമകൃഷ്ണന്റെ പിന്തുണ നൽകി. ഇവർ രണ്ടുപേർക്കും പുറമെ ഗവേഷണ വിദ്യാർത്ഥികളായ രമ്യആർ നായർ, ദിവ്യ ശശിധരൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.

ശരീരത്തിൽ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം ബയോപ്സിക്കയച്ച്, പേശീഘടന മനസിലാക്കുന്ന രീതിയാണ് നിലവിൽ അവലംബിക്കുന്ന മാർഗ്ഗം. ചെലവേറിയതും അതേസമയം കാലതാമസമെടുക്കുന്നതുമാണ് ഈ രീതി. അതുകൊണ്ടുതന്നെ അത്തരം ശാസ്ത്രീയ രീതികൾ പൊതുവെ ആരും സ്വീകരിക്കാറില്ല. ഇതിൽ നിന്നും വളരെ വ്യത്യസ്തമായി തൊലിപുറത്ത്നിന്ന് ലഭിക്കുന്ന ഇലക്ട്രിക്ക് സിഗ്നലുകളുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ പേശീഘടന മനസിലാക്കാൻ സാധിക്കുന്നതാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്ന സാങ്കേതിക വിദ്യ. ചെലവ് കുറഞ്ഞ ഈ രീതിയിൽ അതിവേഗം ഫലമറിയാനും സാധിക്കും.

കായികമത്സരാർത്ഥികളെ അന്തർദേശീയ മത്സരങ്ങൾക്ക് യോഗ്യരാക്കി മാറ്റാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പേശീസംബന്ധമായ വൈദ്യപഠനങ്ങൾക്കും ചികിത്സകൾക്കും സഹായകരമാകുന്ന വിവരങ്ങൾ ലഭ്യമാക്കാനും ഈ നൂതന മാർഗ്ഗത്തിനാവും. കായികതാരങ്ങളുടെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ മസിൽ ഫൈബർ ടൈപ്പോളജി വിലയിരുത്തി കഴിവുകൾ തിരിച്ചറിയുന്നതിനും പരിശീലനരീതി വികസിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ കായിക പരിശീലകരെ സഹായിക്കും,” പ്രൊഫ. വേണുഗോപാൽ പറഞ്ഞു.

സ്പോർട്സ് സയൻസ്, ഫിസിയോതെറാപ്പി, കായിക പരിശീലന രീതികൾ എന്നീ മേഖലകളിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഡി രോഗങ്ങളെത്തുടർന്നുണ്ടാകുന്ന മസിൽ ഫൈബർ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിന് ക്ലിനിക്കൽ ശാസ്ത്രങ്ങളിൽ ഈ സാങ്കേതികവിദ്യ സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...