പേശീഘടന മനസ്സിലാക്കി കായികയിനം തിരഞ്ഞെടുക്കാൻ മാർഗ്ഗവുമായി എൻ എസ് എസ് എഞ്ചിനീയറിങ് കോളേജ്

പേശീഘടന മനസ്സിലാക്കി കായികതാരങ്ങൾക്ക് ഏറ്റവും അനുയോജ്യമായ കായിക ഇനം തെരഞ്ഞെടുക്കുന്നതിനായുള്ള പേശീഘടനാ പഠനത്തിനായുള്ള ചെലവു കുറഞ്ഞതും വേഗത്തിൽ ചെയ്യാവുന്നതുമായ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതിന് പാലക്കാട് എൻ എസ് എസ് എഞ്ചിനീയറിങ് കോളേജിലെ ഗവേഷകർക്ക് പുതുവർഷത്തിൽ പേറ്റന്റ്.

കോളേജിലെ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കണ്ട്രോൾ എഞ്ചിനീയറിംഗ് വകുപ്പ് പ്രൊഫസർ ജി വേണുഗോപാലിന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിന് ഐ ഐ ടി മദ്രാസിലെ പ്രൊഫസർ എസ് രാമകൃഷ്ണന്റെ പിന്തുണ നൽകി. ഇവർ രണ്ടുപേർക്കും പുറമെ ഗവേഷണ വിദ്യാർത്ഥികളായ രമ്യആർ നായർ, ദിവ്യ ശശിധരൻ എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.

ശരീരത്തിൽ മുറിവുണ്ടാക്കി ശേഖരിക്കുന്ന പേശീഭാഗം ബയോപ്സിക്കയച്ച്, പേശീഘടന മനസിലാക്കുന്ന രീതിയാണ് നിലവിൽ അവലംബിക്കുന്ന മാർഗ്ഗം. ചെലവേറിയതും അതേസമയം കാലതാമസമെടുക്കുന്നതുമാണ് ഈ രീതി. അതുകൊണ്ടുതന്നെ അത്തരം ശാസ്ത്രീയ രീതികൾ പൊതുവെ ആരും സ്വീകരിക്കാറില്ല. ഇതിൽ നിന്നും വളരെ വ്യത്യസ്തമായി തൊലിപുറത്ത്നിന്ന് ലഭിക്കുന്ന ഇലക്ട്രിക്ക് സിഗ്നലുകളുടെ വ്യതിയാനങ്ങളുടെ അടിസ്ഥാനത്തിൽ പേശീഘടന മനസിലാക്കാൻ സാധിക്കുന്നതാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്ന സാങ്കേതിക വിദ്യ. ചെലവ് കുറഞ്ഞ ഈ രീതിയിൽ അതിവേഗം ഫലമറിയാനും സാധിക്കും.

കായികമത്സരാർത്ഥികളെ അന്തർദേശീയ മത്സരങ്ങൾക്ക് യോഗ്യരാക്കി മാറ്റാൻ പുതിയ സാങ്കേതിക വിദ്യയിലൂടെ സാധിക്കും. പേശീസംബന്ധമായ വൈദ്യപഠനങ്ങൾക്കും ചികിത്സകൾക്കും സഹായകരമാകുന്ന വിവരങ്ങൾ ലഭ്യമാക്കാനും ഈ നൂതന മാർഗ്ഗത്തിനാവും. കായികതാരങ്ങളുടെ കരിയറിൻ്റെ തുടക്കത്തിൽ തന്നെ മസിൽ ഫൈബർ ടൈപ്പോളജി വിലയിരുത്തി കഴിവുകൾ തിരിച്ചറിയുന്നതിനും പരിശീലനരീതി വികസിപ്പിക്കുന്നതിനും ഈ സാങ്കേതികവിദ്യ കായിക പരിശീലകരെ സഹായിക്കും,” പ്രൊഫ. വേണുഗോപാൽ പറഞ്ഞു.

സ്പോർട്സ് സയൻസ്, ഫിസിയോതെറാപ്പി, കായിക പരിശീലന രീതികൾ എന്നീ മേഖലകളിൽ വലിയ വിപ്ലവം സൃഷ്ടിക്കാൻ ഈ സാങ്കേതിക വിദ്യക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാഡി രോഗങ്ങളെത്തുടർന്നുണ്ടാകുന്ന മസിൽ ഫൈബർ വ്യത്യാസങ്ങൾ തിരിച്ചറിയുന്നതിന് ക്ലിനിക്കൽ ശാസ്ത്രങ്ങളിൽ ഈ സാങ്കേതികവിദ്യ സ്വീകരിക്കപ്പെടാൻ സാധ്യതയുണ്ട്.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...