പ്രകൃതി കനിഞ്ഞു നല്‍കിയ സുഖാനുഭൂതി

ഡോ.ടൈറ്റസ് പി. വർഗീസ്

രതിമൂര്‍ച്ഛ
രതിമൂര്‍ച്ഛയെക്കുറിച്ച് ശാസ്ത്രീയമായി മനസ്സിലാക്കാന്‍ താത്പര്യമുണ്ട്. വിശദീകരിക്കുമല്ലോ.
സുനില, ഒറ്റപ്പാലം

മറുപടി

പ്രകൃതി കനിഞ്ഞുനല്‍കിയ സുഖാനുഭൂതികളുടെ പാരമ്യതയാണ് രതിമൂര്‍ച്ഛ അഥവാ ഓര്‍ഗാസം.

ഇന്ദ്രിയാനുഭവങ്ങളി(കാണുക, കേള്‍ക്കുക, സ്പര്‍ശിക്കുക, മണക്കുക, രുചിക്കുക)ലൂടെയോ സങ്കല്പങ്ങളിലൂടെയോ അനുഭവവേദ്യമാകുന്ന ഉത്തേജനം മൂലമുണ്ടാകുന്ന ലൈംഗികമായ ഉണര്‍വ്വിന്‍റെ മൂര്‍ദ്ധന്യതയില്‍, മസ്തിഷ്ക്കത്തിന്‍റെ ആജ്ഞയനുസരിച്ച് ഞരമ്പുകളിലും പേശികളിലുമുണ്ടാകുന്ന സുഖാനുഭൂതികളുടെ സ്ഫോടനാത്മകമായ പ്രതികരണമെന്നോ പ്രതിഫലനമെന്നോ രതിമൂര്‍ച്ഛയെ നിര്‍വചിയ്ക്കാവുന്നതാണ്.

ലൈംഗിക ഉത്തേജനം അനുഭവപ്പെടുമ്പോള്‍ ഒരു വ്യക്തി സാധാരണ അവസ്ഥയില്‍നിന്ന് വേറിട്ട് ഒരു ലൈംഗികതലത്തിലെത്തിച്ചേരുന്നു.

ചിന്തകളും ചില സങ്കല്പങ്ങളുമൊക്കെ ഈ അവസ്ഥയെ നമ്മളില്‍ ‘പ്രോത്സാഹിപ്പി’ക്കുന്നുണ്ട്!

ഇങ്ങനെ സംഭവിക്കുന്നതോടെ മസ്തിഷ്ക്കത്തിലെ ലൈംഗികകേന്ദ്രം ഉണര്‍ന്ന് വളരെ സുഖപ്രദമായ തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു!

ഇവ ജനനേന്ദ്രിയത്തിലെത്തുന്നതോടെ രക്തപ്രവാഹം വര്‍ദ്ധിച്ച് ഈ ഭാഗത്തെ സാന്ദ്രത വര്‍ദ്ധിക്കുന്നു.

പുരുഷന്മാരില്‍ ലിംഗോദ്ധാരണവും സ്ത്രീകളില്‍ യോനീഭാഗത്തെ സ്നിഗ്ദ്ധതയും ഇങ്ങനെയാണുണ്ടാവുന്നത്.

ഈ ഉത്തേജനാവസ്ഥയുടെ പാരമ്യതയാണ് രതിമൂര്‍ച്ഛയെന്നു സാധാരണഭാഷയില്‍ പറയാവുന്നതാണ്.

ലൈംഗികവേഴ്ചയുടെ അവസാനഘട്ടം രതിമൂര്‍ച്ഛയോടെ പൂര്‍ത്തിയാവുകയാണല്ലോ.

ഒപ്പം സന്താനോല്പാദനത്തിനുള്ള മാര്‍ഗ്ഗം ഇതിലൂടെ ആരംഭം കുറിക്കുകയുമാണ്.

മനുഷ്യശരീരത്തിനും ഒപ്പം വ്യക്തിത്വത്തിനും പുതിയമാനങ്ങളാണ് രതിമൂര്‍ച്ഛയുടെ സംതൃപ്തിയിലൂടെ തുറന്നുകിട്ടുന്നത്.

അമിത ദേഷ്യമുള്ളവരില്‍ മനസ്സുകൊണ്ട് ഇഴുകിച്ചേരാന്‍ കഴിയുന്നയാളുമായുള്ള സുഖകരമായ ലൈംഗികബന്ധവും രതിമൂര്‍ച്ഛയും കോപത്തിന്‍റെ അളവിനെ കുറയ്ക്കും;

മനസ്സിന്‍റെ പിരിമുറുക്കം അയച്ച് ‘റിലാക്സഡാക്കും’.

ഓര്‍മ്മശക്തിയെ ഉത്തേജിപ്പിക്കുന്ന മസ്തിഷ്ക്കരാസവസ്തുക്കളുടെ ഉല്പാദനത്തെ രതിമൂര്‍ച്ഛ ത്വരിതപ്പെടുത്തുന്നുണ്ട്.

സ്വന്തം ശരീരത്തിന്‍റെയും അതുവഴി വ്യക്തിത്വത്തിന്‍റെയും ആവശ്യകതകളെ സുഖസമൃദ്ധമായ രതിമൂര്‍ച്ഛയിലൂടെ സംതൃപ്തപ്പെടുത്തുന്നവരില്‍ അപവാദപ്രചരണം, കുറ്റംകണ്ടുപിടിക്കല്‍, ലൈംഗിക കെട്ടുകഥകളുണ്ടാക്കല്‍ തുടങ്ങിയ പെരുമാറ്റപ്രശ്നങ്ങള്‍ വളരെ കുറവായാണ് കണ്ടുവരുന്നത്.

ഊര്‍ജ്ജസ്വലമായ രതിമൂര്‍ച്ഛ അനുഭവിക്കുന്നവരില്‍ എതിര്‍ലിംഗത്തില്‍പ്പെട്ടവരോട് സങ്കോചമില്ലാതെ ഇടപഴകാനുള്ള സ്വയബഹുമാനം അറിയാതെ രൂപപ്പെടുന്നുണ്ട്.

ഇതുവഴി സാമൂഹ്യ അംഗീകാരവും കൈവരുന്നുണ്ട് എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...