വേദനിക്കുന്ന പത്മജ

കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിലും മക്കൾരാഷ്ട്രീയം കടന്നുവരുന്നത് കെ കരുണാകരനിലൂടെയാണ്. കരുണാകരൻ തന്റെ മക്കളെ രണ്ടുപേരേയും രാഷ്ട്രീയത്തിൽ കൊണ്ടുവന്നുവെങ്കിലും മകൾ പത്മജ തെരഞ്ഞെടുപ്പു രാഷട്രീയത്തിൽ തീരെ ശോഭിച്ചില്ല. 2004-ലാണ് അവർ മുകുന്ദപുരം മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചു, പക്ഷേ സിപിഐ എമ്മിലെ ലോനപ്പൻ നമ്പാടനോട് പരാജയപ്പെടുകയാണ് ഉണ്ടായത്. തുടർന്ന്
2016 ലും 2021 ലും രണ്ട് തവണ തൃശൂർ മണ്ഡലത്തിൽ നിന്ന് കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു. പിന്നീട് അവരെ പരിഗണിച്ചില്ല എന്ന പരിഭവം പല മാധ്യമങ്ങളോട് പറയുകയും ചെയ്തു. സഹോദരൻ കെ മുരളീധരനും പത്മജയുടെ രാഷ്ട്രീയ പ്രവേശനത്തിനു വലിയ താത്പര്യം ഒരു കാലത്തും കാണിച്ചിരുന്നില്ല
പത്മജ ഒരു സമയത്ത് ടെലിവിഷൻ നിർമ്മാതാവായും അറിയപ്പെട്ടിരുന്നു. അവരും മല്ലികാസുകുമാരനും ചേർന്ന് ചില ടെലിവിഷൻ പരമ്പരകളൊക്കെ ഇടക്കാലത്ത് നിർമ്മിച്ചിരുന്നു.

തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ആർട്‌സിൽ (ഹിന്ദി) ബിരുദം
നേടിയിട്ടുള്ള പത്മജയ്ക്ക് ബിജെപി ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമ്പോൾ ബി എ ഹിന്ദി തുണയാകുമോ എന്ന് കാത്തിരുന്ന് കാണാം.
ഒരു സമയത്ത് കിങ് മേക്കറായിരുന്ന കരുണാകരനെപ്പോലും നിയന്ത്രിച്ചിരുന്നത് മകൾ പത്മജയായിരുന്നു. അവർ നഴ്‌സസ് യൂണിയൻ പോലെ മറ്റ് 15 ട്രേഡ് യൂണിയനുകളുടെ തലപ്പത്ത് വിരാജിച്ചിരുന്നു.
എതിരാളികളായ കോൺഗ്രസ് വിഭാഗങ്ങളായ കരുണാകരൻ, ആന്റണി ഗ്രൂപ്പുകൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാൻ പാർട്ടി പ്രവർത്തകരുമായി അനുനയ ചർച്ചകൾ നടത്തുന്നത് പോലും പത്മജയായിരുന്നു. കരുണാകരൻ ജീവിച്ചരുന്നകാലത്ത് അദ്ദേഹത്തിന്റെ പിൻഗാമിയായി കോൺഗ്രസിലെ വലിയൊരു വിഭാഗം കണ്ടിരുന്നത് പത്മജ വേണുഗോപാലിനെയായിരുന്നു. കെ കരുണാകരനെന്ന രാഷ്ട്രീയ ഭീഷ്മാചാര്യൻ വീണതോടെ പത്മജയുടെ പ്രാധാന്യം അവസാനിച്ചു.
എകെ ആന്റണിയുടെ മകനും കെ കരുണാരന്റെ മകളും കോൺഗ്രസ് രാഷ്ട്രീയം വിട്ട് ബി ജെപിയിലേക്ക് ചേക്കേറുമ്പോൾ കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയം പഠിക്കുന്നവർക്ക് വലിയ കൗതുകക്കാഴ്ചയായി മാറുകയാണ് ഇപ്പോഴത്തെ പ്രായോഗിക രാഷ്ട്രീയം.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....