കോട്ടയം നഗരസഭയിൽ നിന്നു 2.4 കോടി രൂപ കബളിപ്പിച്ചെടുത്ത മുൻ ജീവനക്കാരൻ അഖിൽ സി.വർഗീസിന്റെ ജാമ്യാ പേക്ഷ വിജിലൻസ് കോടതി തള്ളി. മരിച്ചവരുടെ പെൻഷൻ അക്കൗണ്ടിലേക്കു മുൻപും ഫണ്ട് പോയിരുന്നുവെന്നും ഇതു മറയാക്കിയാണു തട്ടിപ്പു നടത്തിയതെ ന്നും അഖിൽ മൊഴി നൽകി. തട്ടിപ്പിനു ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഓഗസ്റ്റ് 27ന് ആണു വിജിലൻസ് അറസ്റ്റ് ചെയ്തത്.കോട്ടയം നഗരസഭയിൽ ജീവനക്കാരനായിരിക്കെ പെൻഷൻ ഫണ്ടിൽനിന്ന്, അമ്മയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് 2020 ഫെബ്രുവരി 25 മുതൽ 2023 ഒക്ടോബർ 16 വരെ 2.4 കോടി അയച്ചു തട്ടിപ്പു നടത്തിയെന്നാണ് അഖിലിനെതിരെയുള്ള കേസ്.

