ഒരു നേർത്തുള്ളിയടർ ന്നുവെങ്കിൽ…

കവിത/ ജോൺ വറുഗീസ്

ഞാനിന്നുമൊരു
വിഭ്രമത്തിന്റെ ചില്ലയിൽ
സ്വന്തം
പെരുവിരൽക്കൊളുത്തിൽ
തൂങ്ങി
താഴെയനന്തമാം
ആഴനീലിമയിലേയ്ക്കു നോക്കി
നടുങ്ങി
ആദ്യന്തവിഹീനമാം
ഋണഗണിതത്തിന്റെ
പെരുക്കചിഹ്നങ്ങളെണ്ണിയെണ്ണി
ഏഴുസമുദ്രങ്ങൾക്കുള്ളിലെ
ഏകാന്തദ്വീപിലിരിക്കുന്നു.

കനത്തുവരുമൊരു
കനൽക്കാറ്റിന്റെ
കറുത്തപക്ഷങ്ങളിൽ തട്ടി
വരിമറന്ന പക്ഷികൾ
ചിതറിനിൽക്കുന്നാകാശം
തരുണ സൂര്യതാപം
തല മുണ്ഡനം ചെയ്ത ഭൂമി
ഏതോ
കുരുതിക്കളത്തിലേക്ക്
സ്വയമുരുളുകയാണൊരു
നിഴൽപ്പട.
വനമിറങ്ങുന്ന വന്യത
തപമളക്കുന്ന താപസർ
ഇരുളിൻ മുഖത്തെഴുത്തുകൾ
മറനീക്കിയെത്തുന്ന
കളിയരങ്ങുകൾ
കാർമേഘ ചിമിഴിലുറങ്ങുന്നു
തപ്ത തീർത്ഥങ്ങൾ
കറുപ്പിന്റെ
കമണ്ഡലുവിലൊളിപ്പിച്ച
സപ്ത തീർത്ഥങ്ങൾ.

ഒന്നിനി പെയ്യുക
മഹാമുനേ
മൗനമുടഞ്ഞൊരു
മൺകുടം തൂവട്ടെ
കുടമുരുട്ടിമലയിൽ നിന്നൊരു
തുടം ചോർന്ന്
തിടമില്ലാതിടതടവില്ലാ-
തൊഴുക്കിൽ
അഴുക്കിനലുക്കുക-
ളെല്ലാമുലച്ച്
നേർത്തുള്ളിയായ്
ഉലയിലൂതിത്തെളിക്കു-
മഗ്‌നിയായ്
ഉയരത്തിലെത്തിപ്പിടിക്കും
ആകാശനീലയായ്
നിലാവായ്
എന്റെയീ
ആശ്ചര്യചിഹ്നത്തിൽ
പൂർണ്ണവിരാമമായി
വിടരുക
ഉയരത്തിലാഴത്തി-
ലെന്റെ
ആത്മപ്രപഞ്ചത്തിൽ
ഒരു നീർത്തുള്ളി
നിരാകാരമായ
നേർത്തുള്ളി.

ജോൺ വർഗീസ്

ജോയ്‌സിയുടെ ഇലപൊഴിയും ശിശിരം 25 വർഷങ്ങൾക്ക് ശേഷം വീണ്ടും

ജോയ്‌സിയുടെ ഇലപൊഴിയും ശിശിരം എന്ന ജനപ്രിയനോവൽ 25 വർഷങ്ങൾക്ക് ശേഷം വീണ്ടും പ്രസിദ്ധീകൃതമാകുകയാണ്. 1990ലാണ് ഇറാക്ക് കുവൈറ്റിനെ ആക്രമിക്കുന്നത്. ഈ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് നോവലിന്റെ കഥ തുടങ്ങുന്നത്. സദ്ദാം മെഡിക്കൽ സിറ്റിയിൽ നഴ്‌സായി ജോലി...

എം.ടിയുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ടാഗോറിൽ

എം.ടി. വാസുദേവൻ നായരുടെ പുസ്തകങ്ങളുടെ പ്രദർശന-വിപണനം ഡിസംബർ 31ന് ടാഗോർ തിയറ്റർ പരിസരത്ത് നടക്കും. 12 പ്രസാധകർ പങ്കെടുക്കുന്ന പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്. കേരള സർക്കാർ സാംസ്‌കാരികകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന എം.ടി അനുസ്മരണത്തിന്റെ ഭാഗമായാണ് പുസ്തകപ്രദർശനം. മാതൃഭൂമി ബുക്‌സ്, മനോരമ...

സ്ഥാനങ്ങളൊഴിഞ്ഞ് സച്ചിദാനന്ദൻ

കേരള സാഹിത്യ അക്കാദ മി അദ്ധ്യക്ഷസ്ഥാനം ഉൾപ്പെടെ ഒഴിഞ്ഞ് കവി കെ.സച്ചിദാനന്ദൻ .എഡിറ്റിംഗ് ജോലികൾ, ഫൗണ്ടേഷൻ ഭാരവാഹിത്വം എന്നിവയും ഒഴിഞ്ഞ തായി പോസ്റ്റ്.ഭൂമിയിലെ സമയം വളരെ കുറവ്. ഇതിനകം മുന്നറിയിപ്പ് ലഭിച്ചതായും സച്ചിദാനന്ദൻ.