ശക്തമായ കാറ്റും, മഴയും , ചങ്ങനാശ്ശേരിയിലും കെടുതികൾ രൂക്ഷം.വെള്ളക്കെട്ടും, മരം കടപുഴകിയും ദുരിതമേറി.ചങ്ങനാശ്ശേരി മുൻസിഫ് കോടതി വളപ്പിൽ നിന്ന പുളിമരത്തിൻ്റെ വലിയ ശിഖിരം കോടതി കെട്ടിടത്തിന് മുകളിലേക്ക് വീണു.രാവിലെ 10.55 ഓടെ കോടതി തുടങ്ങുന്നതിന് തൊട്ടു മുമ്പാണ് അപകടം. 150 വർഷത്തോളം പഴക്കമുള്ള പുളിമരമാണിത്.മേൽക്കൂരയിലെ ഓടുകൾ തകർന്നു. മുൻസിഫ് ചേംബറും ഭാഗികമായി തകർന്നിട്ടുണ്ട്.ചങ്ങനാശ്ശേരി മടുക്കുംമൂട്ടിൽ
റോഡരികിൽ നിന്ന കൂറ്റൻ മരം വീടിന്റെ മുകളിലേക്ക് മറിഞ്ഞു.ചങ്ങനാശ്ശേരി ഇൻഡസ്ട്രിയൽ നഗർ എസ്ബിഐക്ക് സമീപമാണ് സംഭവം.
ചങ്ങനാശ്ശേരി വാഴൂർ റോഡിൽ പാറേൽ പള്ളിക്ക് സമീപം റോഡരികിൽ നിന്ന തണൽ മരവും കടപുഴകി വീണു.മരം വീണതിനെ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.ചങ്ങനാശ്ശേരിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.ഇതേ തുടർന്ന് രണ്ട് മണിക്കൂറോളം റോഡിൽ ഗതാഗതക്കുരുക്ക് നേരിട്ടു.ബുധനാഴ്ചയും ഇതിന് സമീപത്തു നിന്ന മറ്റൊരു മരവും കാറ്റിൽ നിലംപതിച്ചിരുന്നു.നൂറുകണക്കിന് വാഹനങ്ങളും യാത്രക്കാരും കടന്നു പോവുന്ന തിരക്കേറിയ റോഡാണിത്. തുടർച്ചയായി മരങ്ങൾ വീണ് അപകങ്ങൾ ഉണ്ടാവുന്ന സാഹചര്യത്തിൽ പാറേൽ പള്ളിക്ക് എതിർവശം ഉള്ള ആൽമരവും പൂവാകയും വെട്ടി മാറ്റി പൊതുജനങ്ങളുടെയും വാഹന യാത്രികരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്ന് ആവശ്യം ഉയരുന്നു.