മുതിർന്ന കോൺഗ്രസ് നേതാവ് കുമരി അനന്തൻ അന്തരിച്ചു. 92 വയസ്സായിരുന്നു. ഒരു തവണ 1977 ൽ നാഗർകോവിൽ മണ്ഡലത്തിൽ നിന്നു ജയിച്ച് ലോകസഭയിലെത്തി. പിന്നീട് നാലു തവണ നിയമസഭാംഗവുമായിരുന്നു. കമരാജിൻ്റെ ശിഷ്യനായി രാഷ്ട്രീയത്തിൽ പ്രവേശിച്ചു. കന്യാകുമാരി ജില്ലയിലെ കുമരിമംഗലമാണു സ്വദേശം. കന്യാകുമാരി മുൻ എംപിയും വ്യവസായ പ്രമുഖനമായ എച്ച്.വസന്തകുമാർ സഹോദരനാണ്. മുൻ തെലങ്കാന ഗവർണറായിരുന്ന ബിജെപി നേതാവ് തമിഴസൈ സൗന്ദരരാജൻ മകളാണ്.പാർലമെൻ്റിൽ തമിഴിൽ സംസാരിക്കാനുള്ള അവകാശം നേടിയെടുത്തത് കുമരി അനന്തൻ്റെ പ്രയത്നഭലമാണ്.കുമരി അനന്തൻ്റെ നിര്യാണത്തിൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി അനുശോചിച്ചു.