ആന്ധ്ര രാഷ്ടീയത്തിൽ ഇപ്പോൾ മഞ്ഞ നിറത്തിലുളള സാരിയെ ചൊല്ലി തർക്കം

ഇപ്പോൾ മഞ്ഞ നിറത്തിലുളള സാരിയെ ചൊല്ലിയാണ് ആന്ധ്ര രാഷ്ടീയത്തിൽ തർക്കം ന‌ടക്കുന്നത്. പോരടിക്കുന്നതാകട്ടേ മുഖ്യമന്ത്രി ജഗനും സഹോദരി ശർമ്മിളയും.

ജഗൻ മോഹൻ റെഡ്ഡിയുടെ വഴിമുടക്കാൻ കുടുംബത്തിൽ നിന്ന് തന്നെ കോൺഗ്രസ് കണ്ടെത്തിയ ബ്രഹ്മാസ്ത്രം. വൈ.എസ്.ശർമ്മിള അച്ഛൻറെ മണ്ഡലമായിരുന്ന കടപ്പയിൽ പത്രിക നൽകിയത് മുതൽ പോര് കടുപ്പിച്ചതാണ് ജഗൻ.

മകൻറെ വിവാഹചടങ്ങിലേക്ക് ക്ഷണിക്കാൻ ചന്ദ്രബാബു നായിഡുവിന്റെ വീട്ടിലേക്ക് ശർമ്മിള പോയത് ടിഡിപിയോട് ചേർന്ന് നിൽക്കുന്ന മഞ്ഞ നിറത്തിലുള്ള സാരി ധരിച്ചെന്നായിരുന്നു പരിഹാസം.

അവർ കൊടുക്കുന്ന തിരക്കഥയ്ക്ക് അനുസരിച്ചാണ് ഇപ്പോൾ എല്ലാം നടക്കുന്നതെന്നാണ് ജഗൻ മോഹൻ റെഡ്ഡിയുടെ പരിഹാസം.

എന്നാൽ അന്യവീട്ടിലെ പുരുഷന്മാരുടെ മുന്നിൽ സ്വന്തം സഹോദരിയുടെ വസ്ത്രധാരണത്തെ കുറിച്ച് പറയാനും മാത്രം തരംതാഴ്ന്ന മനുഷ്യനാണോ ജഗൻ എന്നാണ് ശർമ്മിളയുടെ മറുചോദ്യം.

സ്ത്രീകളെ ആകെ അപമാനിച്ചു ജഗൻ എന്നും അവർ രോഷത്തോടെ പ്രതികരിക്കുന്നു. ജഗന്റെ ചാനലായ സാക്ഷിയുടെ ലോഗോ മഞ്ഞനിറത്തിലാണ്.

മഞ്ഞ സാരി ധരിച്ചാൽ എന്താണ് പ്രശ്നം ? ഇതാണോ നിങ്ങളുടെ സംസ്കാരമെന്നും ശർമ്മിള ചോദിക്കുന്നു.

എന്നാൽ ടിഡിപിയെ പിന്തുണയ്ക്കുന്ന മഞ്ഞമാധ്യമങ്ങൾ വിവാദം ആളിക്കത്തിക്കാൻ എത്ര ശ്രമിച്ചാലും ക്ഷേമപദ്ധതികളിലൂടെ നേടിയ തന്റെ സ്വീകാര്യതയെ മറികടക്കാനാകില്ലെന്ന നിലപാടിലാണ് ജഗനുള്ളത്.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്

സംസ്ഥാനത്ത് സ്ഥാനാർത്ഥി നിർണയം ആദ്യം നടന്ന മണ്ഡലമായി വട്ടിയൂർക്കാവ്.കോണ്‍ഗ്രസില്‍ നിന്ന് കെ മുരളീധരനും, എല്‍ഡിഎഫില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ വി കെ പ്രശാന്തും, ബി...

വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്.വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ലോക്‌സഭാ...

പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെ അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം.സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച്‌...

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി

ബിഹാറിൽ ആദ്യമായി ബി.ജെ.പി മുഖ്യമന്ത്രി വരാൻ വഴിയൊരുങ്ങി.ബിഹാർ മുഖ്യമന്ത്രി പദത്തില്‍ തുടർന്ന നിതീഷ് കുമാർ പടിയിറങ്ങുന്നു.നിതീഷിന്റെ മകൻ നിഷാന്തിന് ഉപമുഖ്യമന്ത്രി പദം നല്‍കും.ആരോഗ്യ പ്രശ്‌നങ്ങളുള്ള...