യുകെ അഭയം നൽകുന്നത് വരെ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരും

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തിങ്കളാഴ്ച രാജിവച്ചതിനെത്തുടർന്ന് കലാപബാധിത രാജ്യത്ത് നിന്ന് പലായനം ചെയ്തു. മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം ലഭിക്കുന്നതുവരെ ഇന്ത്യയിൽ തുടരുമെന്ന് റിപ്പോർട്ട്. രാജ്യത്തുടനീളം ഒരു മാസത്തെ വൻതോതിലുള്ള മാരകമായ സർക്കാർ വിരുദ്ധ പ്രതിഷേധത്തെ തുടർന്ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്ത 76 കാരിയായ ഹസീന യുകെയിൽ അഭയം തേടുകയാണ്. യുകെ പൗരത്വമുള്ള ഹസീനയുടെ സഹോദരി രഹനയും നേതാവിനെ അനുഗമിക്കുന്നുണ്ട്. ഹസീനയുടെ രാഷ്ട്രീയ അഭയം സംബന്ധിച്ച് യുകെയിൽ നിന്ന് ഇതുവരെ സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

ഷെയ്ഖ് മുജീബുർ റഹ്മാൻ്റെയും ഷെയ്ഖ് ഫാസിലത്തുൻ നെച്ച മുജീബിൻ്റെയും ഇളയ മകളും ഷെയ്ഖ് ഹസീനയുടെ ഇളയ സഹോദരിയുമാണ് രഹന. രഹനയുടെ മകൾ തുലിപ് സിദ്ദിഖ് ലേബർ പാർട്ടിയുടെ ബ്രിട്ടീഷ് പാർലമെൻ്റ് അംഗമാണ്.

ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്ന് വ്യോമസേനാ താവളത്തിൽ വെച്ച് നേതാവിനെ കാണുകയും ഷെയ്ഖ് ഹസീനക്ക് പൂർണ സുരക്ഷ ഉറപ്പ് നൽകുകയും ചെയ്തു. ഇന്ത്യൻ വ്യോമസേനയും മറ്റ് സുരക്ഷാ ഏജൻസികളും ഹസീനയ്ക്ക് സുരക്ഷയൊരുക്കുന്നുണ്ട്.

ഇന്ത്യയിൽ ഇറങ്ങിയ ശേഷം ഹസീന വാണിജ്യ വിമാനത്തിൽ ലണ്ടനിലേക്ക് പോകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അവരുടെ താമസത്തെക്കുറിച്ച് യുകെയിൽ നിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. അതേസമയം ബംഗ്ലാദേശിലെ സ്ഥിതിഗതികൾ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചിട്ടുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ജയശങ്കറുമായി സംസാരിച്ചിരുന്നു. പാർലമെൻ്റിൻ്റെ വേദിയിൽ ഇരുവരും ഹ്രസ്വമായി സംസാരിച്ചുവെന്ന് കോൺഗ്രസ് പറഞ്ഞു.

Leave a Reply

spot_img

Related articles

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക്. ഹിരോഷിമയിലേയും നാഗാസാക്കിയിലേയും അണുബോംബ് ആക്രമണത്തിലെ അതിജീവിതരുടെ സന്നദ്ധ സംഘടനയാണിത്. ആണവായുധങ്ങളില്ലാത്ത ഒരു ലോകം സൃഷ്ടിക്കുന്നതിനായുള്ള സംഘടനയുടെ...

ഇസ്രയേലിന് നേരെ കനത്ത മിസൈല്‍ ആക്രമണം നടത്തി ഇറാൻ

ടെല്‍ അവീവില്‍ വെടിവയ്‌പ്പ് നടന്നതായും റിപ്പോർട്ടുണ്ട്. നിരവധി പേർ ആക്രമണത്തില്‍ മരിച്ചതായാണ് സൂചന. തെക്കൻ ലെബനനില്‍ ഇസ്രയേല്‍ അതിർത്തിയോട് ചേർന്ന നിരവധി ഗ്രാമങ്ങളില്‍ തിങ്കളാഴ്ച അർദ്ധരാത്രി...

ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി

ലബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 500 ആ‍യി. തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ ആക്രമണത്തില്‍ 700 ഓളം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്....

ലെബനന്‍ സ്ഫോടനം; പേജര്‍ വിതരണം ചെയ്ത മലയാളിയുടെ കമ്പനി കേന്ദ്രീകരിച്ച് അന്വേഷണം

ലെബനന്‍ സ്ഫോടനത്തിന് പേജര്‍ വിതരണം ചെയ്ത കമ്പനിയുമായി മലയാളിയുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് ദുരൂഹത ഉള്ളതായി റിപ്പോർട്ട്. നോര്‍വേ പൗരത്വമുള്ള മാനന്തവാടി സ്വദേശി റിന്‍സന്‍ ജോസിന്‍റെ...