കൊച്ചി തീരത്തെ കപ്പൽ അപകടം; കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം

കൊച്ചി തീരത്തെ കപ്പൽ അപകടവുമായി ബന്ധപ്പെട്ട് കപ്പൽ കമ്പനിക്ക് അന്ത്യശാസനവുമായി ഷിപ്പിംഗ് മന്ത്രാലയം. അവശിഷ്ടങ്ങൾ മാറ്റുന്ന നടപടിക്രമങ്ങളിൽ ഗുരുതരമായി വീഴ്ച വരുത്തിയെന്ന് കേന്ദ്രം പറഞ്ഞു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കാലതാമസം വരുത്തി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി എം എസ്‍ സി കമ്പനിക്ക് ഷിപ്പിംഗ് മന്ത്രാലയം നോട്ടീസ് അയച്ചു.

ഇന്ത്യൻ തീരത്തെയും സമുദ്രാവസവ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കി. കേരളാ തീരത്തെ ഇതിനകം ബാധിച്ചെന്നും കേന്ദ്രം പറയുന്നു. മത്സ്യതൊഴിലാളികൾക്ക് ജോലി നഷ്ടമായി. സാൽവേജ് നടപടിക്രമങ്ങൾ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചു. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കി. ഇന്ധനം നീക്കുന്ന നടപടികൾ ഇനിയും തുടങ്ങിയില്ല. 48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം. അല്ലെങ്കിൽ ഇന്ത്യൻ നിയമപ്രകാരം നടപടിയെന്നും മുന്നറിയിപ്പ് നൽകി.

വിവിധ ആക്റ്റുകൾ പ്രകാരം നടപടി തുടങ്ങും. അടിയന്തിര നടപടിയില്ലെങ്കിൽ കർശന നടപടിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു. അതേസമയം, സിംഗപൂർ കപ്പലിലെ തീപിടുത്തത്തിലും വാൻ ഹൈ ലെൻസ് ഷിപ്പിംഗ് കമ്പനിക്കും മുന്നറിയിപ്പ് നൽകി. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടൻ എത്തിക്കണം. സാൽവേജ് നടപടിക്രമങ്ങൾ വൈകിച്ചാൽ ക്രിമിനൽ നടപടിയെന്നും ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി.ഷിപ്പിംഗ് കമ്പനി ഗുരുത വീഴ്ച വരുത്തിയെന്ന് ഷിപ്പിംഗ് ഡിജി പറ‍ഞ്ഞു. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാൽവേജ് കപ്പലിൽ മതിയായ സംവിധാനവുമില്ലെന്നും നോട്ടീസിൽ പറയുന്നു.

കപ്പൽ തടഞ്ഞ് വയ്ക്കാൻ നിർദ്ദേശം

കൊച്ചി തീരത്തെ കപ്പൽ അപകടം; എം.എസ്.സി കമ്പനിയുടെ മറ്റൊരു കപ്പൽ പിടിച്ച് വയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. എം.എസ്.സി മാനസ കപ്പൽ തടഞ്ഞ് വയ്ക്കാൻ വിഴിഞ്ഞം തുറമുഖ അധികൃതർക്ക് ഡിവിഷ ൻ ബെഞ്ച് നിർദ്ദേശം നൽകി.കാഷ്യൂ എക്സ്പോർട്ട് പ്രമോഷ ൻ കൗൺസിൽ നൽകിയ ഹർ ജിയിലാണ് നിർദ്ദേശം.ആറ് കോടി രൂപയുടെ നഷ്ടമു ണ്ടായതായി കമ്പനി. ആറ് കോടി രൂപയുടെ ഡിമാൻ്റെ ഡ്രാഫ്റ്റ് കോടതിയിൽ ഹാജരാ ക്കിയാൽ കപ്പൽ വിട്ട് നൽകും.

Leave a Reply

spot_img

Related articles

ജൂനിയര്‍ സൂപ്രണ്ടിനെ സസ്പെൻ്റ് ചെയ്തു

വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് താലൂക്കിലെ ജൂനിയര്‍ സൂപ്രണ്ട് എ പവിത്രനെ സസ്‌പെന്റ് ചെയ്തതായി റവന്യൂ...

വിമാന അപകടം; രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും

വിമാന അപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശിനി രഞ്ജിതയുടെ സഹോദരൻ ഡിഎൻഎ പരിശോധനയ്ക്കായി ഇന്ന് അഹമ്മദാബാദിലേക്ക് തിരിക്കും.മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ സാഹചര്യത്തിലാണ് ഡിഎൻഎ പരിശോധന...

വൈക്കം ഫിഷ് ഫാം ഉടമ വിപിൻ നായരുടേതു മുങ്ങി മരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം

വൈക്കം ഫിഷ് ഫാം ഉടമ ടിവിപുരം ചെമ്മനത്തുകര മുല്ലക്കേ രിയിൽ വിപിൻ നായരുടേതു മുങ്ങി മരണമെന്ന നിഗമനത്തിൽ അന്വേഷണസംഘം.ശരീരത്തിനുള്ളിൽ നിന്നു ചെളിയും ആറ്റിലെ വെള്ളവും...

പാടത്ത് പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ തണുപ്പ് സഹിക്കാനാവാതെ കുഴഞ്ഞു വീണു

തണുപ്പ് സഹിക്കാനാവാതെ പാടത്ത് വെള്ളത്തിൽ പുല്ലു വെട്ടാനിറങ്ങിയ സ്ത്രീകൾ കുഴഞ്ഞുവീണു. കടുത്തുരുത്തി വാലാച്ചിറയിലെ സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിലാണ് സംഭവം.പാടത്ത് കഴുത്തറ്റം വെള്ളത്തിൽ പുല്ലുവെട്ടാനിറങ്ങിയ 3...